Showing posts with label പ്രതാപ് പോത്തന്‍. Show all posts
Showing posts with label പ്രതാപ് പോത്തന്‍. Show all posts

14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

29 May 2013

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് - ലോജിക്കില്ലാത്ത കഥയും നിരാശപെടുത്തുന്ന സിനിമയും 3.20/10

 
നഗരത്തിലെ ഒരു ഫ്ലാറ്റിലെ കേടായ ലിഫ്റ്റില്‍ അകപെട്ടുപോകുന്ന കുറെയേറെ വ്യക്തികളും അവരുടെ പ്രശ്നങ്ങളും അതിനിടയില്‍ തെളിയിക്കപെടുന്ന ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ മൂലകഥ. ലിഫ്റ്റ്‌ ഓപ്പറെറ്റര്‍ തമ്പുരാന്‍, സാഹിത്യകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ നായര്‍, ഫ്ലാറ്റിന്റെ ഉടമ ക്രിസ്റ്റി, അയാളുടെ ഭാര്യ നര്‍ത്തകി പ്രസന്ന, സിറ്റി പോലീസ് കമ്മിഷ്ണര്‍ സിയാദ്, ഫ്ലാറ്റിന്റെ സെക്രട്ടറിയും ഭാര്യയും, ചെറിയാന്‍ എന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് അന്നേ ദിവസം ലിഫ്റ്റില്‍ കുടുങ്ങിപോയ വ്യക്തികള്‍. ഇതിനിടയില്‍ ലിഫ്റ്റിനുള്ളില്‍ ഒരു ശവശരീരം കാണപെടുന്നു. ആരാണ് ആ കൊലപാതകം ചെയ്തത് എന്ന ലിഫ്റ്റിനുള്ളില്‍ വെച്ചുതന്നെ തെളിയിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

ടി.കെ.രാജീവ്കുമാര്‍ എന്ന പ്രഗല്‍ഭ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആര്‍. കരുണാമൂര്‍ത്തി, വി.ബാലചന്ദ്രന്‍, ലതാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഇന്ദ്രജിത്ത്, പ്രതാപ്‌ പോത്തന്‍, ഗണേഷ് കുമാര്‍, ഗണേഷിന്റെ മകന്‍ മാസ്റ്റര്‍ ദേവരാമന്‍, ബൈജു, നന്ദു, രജിത്, മേഘ്ന രാജ്, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോന്‍ തോമസാണ് ചായാഗ്രഹണം. നവാഗതനായ പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. 

കഥ, തിരക്കഥ: മോശം
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം മാനുവല്‍ ജോര്‍ജും സണ്ണി ജോസഫും ചേര്‍ന്നാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ദുഗോപനാണ് സംഭാഷണങ്ങള്. നഗരത്തിലെ പ്രശസ്തമായഒരു ഫ്ലാറ്റില്‍ ലിഫ്റ്റ് കേടാകുകയും, അത് നന്നാക്കുവാന്‍ ഒരുപാട് സമയമെടുക്കുകയും, അതിനിടയില്‍ ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണം നടത്തുകയും പ്രതിയെ കണ്ടുപിടിക്കുകയും അതിനിടയില്‍ നടക്കുന്ന കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ശരിക്കും ബോറടിപ്പിച്ചു. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും നിരാശപെടുത്തി.

സംവിധാനം: ബിലോ ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത സിനിമയാണിത്. വ്യതസ്ത കഥകള്‍ മാത്രം തിരഞ്ഞെടുത്തു സിനിമ ചെയ്തിരുന്ന ബുദ്ധിമാനായ ഒരു സംവിധയകനന്‍ എന്ന വിശേഷണം ലഭിച്ച രാജീവ്കുമാറിനു കഴിഞ്ഞ കുറെ കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! എന്ന അകര്‍ഷണമുള്ള ഒരു പേരും, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കിഷ്ടമുള്ള അഭിനേതാക്കളുടെ സാന്നിധ്യവും, മഹത്തായ സസ്പെന്‍സ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന പരസ്യ വാചകങ്ങളും പ്രേക്ഷകരെ ത്രിപ്ത്തിപെടുത്തും എന്ന മിഥ്യധാരണയാണ് ഈ സിനിമ ഉണ്ടാക്കപെടാനുള്ള കാരണം എന്ന് തോന്നുന്നു. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും ചില നടീനടന്മാരുടെ അഭിനയവും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ക്ലൈമാക്സും ഒക്കെ കണ്ടാല്‍, ഇതേ സംവിധയകനാണോ ചാണക്യനും പവിത്രവും മഹാനഗരവുമൊക്കെ സംവിധാനം ചെയ്തത് എന്ന് തോന്നിപോകും. 

സാങ്കേതികം: എബവ് ആവറേജ്
ജോസ്മോന്‍ തോമസാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാറ്റിലെയും ലിഫ്റ്റിലെയും രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ജോസ്മോന് സാധിച്ചിട്ടുണ്ട്. ബി. അജിത്കുമാറാണ് രംഗങ്ങള്‍ ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ വേഗതയെ അനുകൂലമായി ബാധിച്ചത് അജിത്കുമാറിന്റെ ചിത്രസന്നിവേശമാണ്. പുതുമുഖം പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. ഓരോ രംഗങ്ങള്‍ക്കും ത്രസിപ്പിക്കുന്ന വിധം പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പ്രശാന്തിനും കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ചു പ്രശാന്ത്‌ തന്നെ ഈണമിട്ട ഒരു പാട്ടാണ് ഈ സിനിമയിലുള്ളത്. മോഹന്‍ദാസിന്റെ കലാസംവിധനമാണ് മികച്ചു നിന്ന മറ്റൊരു ഘടകം. ലിഫ്റ്റ് എന്ന തോന്നിപ്പിക്കുന്ന സെറ്റിടാന്‍ മോഹന്‍ദാസിനു സാധിച്ചു. പ്രദീപാണ് മേക്കപ്പ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അഭിനയസാധ്യതകളൊന്നും ഏറെയില്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അല്പമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്‌ മേഘ്ന രാജാണ്. മോശമല്ലാത്ത രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ മേഘ്നയ്ക്ക് സാധിച്ചു. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികച്ചതായത് കൊണ്ട് മേഘ്ന അവതരിപ്പിച്ച കഥാപാത്രവും മേഘ്നയുടെ അഭിനയവും ശക്തമായി അനുഭവപെട്ടു. ഇന്ദ്രജിത്തും തനിക്കു ലഭിച്ച കഥാപാത്രം മോശമാക്കിയില്ല. പ്രതാപ് പോത്തനും നന്ദുവും ബൈജുവും ഗണേഷും രജിതും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൂജപ്പുര രാധാകൃഷ്ണന്‍, വിജയകുമാര്‍, കൊച്ചുപ്രേമന്‍, വിജയകൃഷ്ണന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രശാന്ത്‌ മുരളിയുടെ പശ്ചാത്തല സംഗീതം
2.മോഹന്‍ദാസിന്റെ കലാസംവിധാനം
3.ബി.അജിത്‌കുമാറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കൃത്രിമത്വം തോന്നിപിക്കുന്ന കഥാപാത്രങ്ങള്‍
2.ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.സംവിധാനം
4.ക്ലൈമാക്സ്
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, ക്രിത്രിമത്വമുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന തണുപ്പന്‍ സംഭാഷണങ്ങളും, ത്രസിപ്പിക്കാത്ത സംവിധാന രീതിയും, പ്രവചിക്കാനവുന്ന സസ്പെന്‍സും ഈ ടി.കെ.രാജീവ്കുമാര്‍ സിനിമയെ ഒരു ദുരന്തമാക്കിമാറ്റി.

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

കഥ,സംവിധാനം: ടി.കെ.രാജീവ്കുമാര്‍
തിരക്കഥ: മാനുവല്‍ ജോര്‍ജ്, സണ്ണി ജോസഫ്‌
സംഭാഷണങ്ങള്‍: ഇന്ദുഗോപന്‍
ബാനര്‍: ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനി
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
പശ്ചാത്തല സംഗീതം:പ്രശാന്ത്‌ മുരളി
കലാസംവിധാനം:മോഹന്‍ദാസ്‌
മേക്കപ്പ്:പ്രദീപ്‌
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം:ബ്ലു മര്‍മെയ്ഡ് റിലീസ്

19 May 2013

ആസ്ക് - ആറ്‌ സുന്ദരിമാരുടെ അറുബോറന്‍ കഥ! 3.80/10

അറുപത് വയസ്സോളം പ്രായമുള്ള ചാച്ചി മുത്തേടത്ത്, അവരുടെ മകളും ബാസ്ക്കറ്റ്ബോള്‍ കളിക്കാരിയുമായ റോസ് മുത്തേടത്ത്, റോസിന്റെ മകളും അറിയപെടുന്ന ടെന്നീസ് കളിക്കാരിയുമായ അഞ്ചു മുത്തേടത്ത്, നിഷ്കളങ്കയായ വീട്ടമ്മ മിന്നു, പോലീസ് ഉദ്യോഗസ്ഥ ഫൗസിയ, മോഡലായി അറിയപെടുന്ന സയന്‍സ് എന്ന വിളിപേരുള്ള റിയ എന്നിവരാണ് ആറ്‌ സുന്ദരികള്‍. മേല്പറഞ്ഞ സുന്ദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവിപുലമായ കഥയാണ് ആസ്ക് - ആറ്‌ സുന്ദരിമാരുടെ കഥ. സറീന വഹാബ്, നാദിയ മൊയ്തു, പുതുമുഖം ഉമംഗ് ജെയിന്‍, ഷംന കാസിം, ലക്ഷ്മി റായ്, ലെന അഭിലാഷ് എന്നിവരാണ് ഈ സിനിമയിലെ ശക്തവും വ്യതസ്തങ്ങളുമായ ആറ്‌ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രതാപ് പോത്തനും നരേനുമാണ് ഈ സിനിമയിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളാകുന്നത്.

മെഡിമിക്സ് കമ്പനി ഉടമയും പ്രമുഖ സിനിമ നിര്‍മ്മാതാവുമായ എ.വി.അനൂപ്‌ നിര്‍മ്മിച്ചിരിക്കുന്ന ആറ്‌ സുന്ദരിമാരുടെ കഥ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം രാജേഷ്‌ കെ.അബ്രഹാമാണ്. രാജേഷും നവാഗതനായ സെന്നി വര്‍ഗീസും ചേര്‍ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സമീര്‍ ഹക്ക് ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പുതുമുഖങ്ങളായ രാജേഷും സെന്നി വര്‍ഗീസും ചേര്‍ന്നെഴുതിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ശരാശരി നിലവാരം പോലുമില്ലാത്തതിനാല്‍, ഒരു തലമുറയിലുള്ള സ്ത്രീ പ്രേക്ഷരെയും ഈ സിനിമ ത്രിപ്ത്തിപെടുത്തുന്നില്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം സമ്പന്ന കുടുംബങ്ങളിലുള്ള ആണുങ്ങളും പെണ്ണുങ്ങളും ഫെയിസ്ബുക്ക് പോലുള്ള വെബ്‌സൈറ്റുകളിലൂടെ അവിഹിതബന്ധം പുലര്‍ത്തുന്നവരാണ് എന്നും, അത് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നവായാണ് എന്നും ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കള്‍ പറയുന്നു. ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള നിരവധി സിനിമകള്‍ പല ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളും പ്രേക്ഷകര്‍ കണ്ടതാണ്. അതുകൂടാതെ, ഇത്തരത്തിലുള്ള ഒരു പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍, ആദ്യം വിശ്വസനീയതയുള്ള കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക തന്നെ വേണം. രണ്ടാം പകുതിയുടെ തുടക്കം മികച്ചതായെങ്കിലും, ക്ലൈമാക്സും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും വളരെ മോശവും കൃത്രിമത്വം നിറഞ്ഞതുമാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍, തൊണ്ണൂറ് ശതമാനം സമയവും ആറ്‌ സ്ത്രീകളെ കാണിച്ചതുകൊണ്ടോ, ആണുങ്ങള്‍ മോശപെട്ടവരാണ് എന്ന തെളിയിക്കുന്ന രംഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയത്കൊണ്ടോ ഒരു സിനിമയും സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കണമെന്നില്ല എന്ന സത്യം രാജേഷും സെന്നിയും മനസിലാകുമെന്ന് കരുതുന്നു.

സംവിധാനം: ബിലോ ആവറേജ്
ഭദ്രന്‍ എന്ന സംവിധായകന്റെ കൂടെ പ്രവര്‍ത്തിച്ച രാജേഷ് കെ.എബ്രഹാം സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ സിനിമയാണ് ആസ്ക്. മെഗാ സീരിയല്‍ എന്ന് തോന്നിപിക്കുന്ന സംവിധാന രീതിയും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമയുടെ രസംകൊല്ലിയായത്. കുറെ നാളായി മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന, ഒരുകാലത്ത് പ്രേക്ഷകര്‍ ഇഷ്ടപെട്ടിരുന്ന, ഇന്നും ഇഷ്ടപെടുന്ന നാദിയ മൊയ്തുവും സറീന വഹാബും പ്രതാപ് പോത്തനുമെല്ലാം അഭിനയിച്ചതുകൊണ്ട് പ്രേക്ഷകരെ ത്രിപ്തിപെടുത്തണമെന്നില്ല. നല്ലൊരു കഥ തിരഞ്ഞെടുക്കുവാനോ, ശക്തമായ തിരക്കഥ രാചിക്കുവാനോ, ബോറടിപ്പിക്കാതെ കഥ പറയുവാനോ, അഭിനേതാക്കളെ നല്ല രീതിയില്‍ ഉപയോഗപെടുത്താനോ, കാതുകള്‍ക്ക് ഇമ്പമുള്ള പാട്ടുകള്‍ സിനിമയില്‍ ഉള്‍പെടുത്തുവാനോ രാജേഷ്‌ കെ.അബ്രഹാം ശ്രമിച്ചിട്ടില്ല. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും, പ്രതാപ് പോത്തന്‍ എന്ന നടന്റെ അഭിനയവും മാത്രമാണ് ഈ സിനിമയ്ക്ക് ഒരു ആശ്വാസമായി നില്‍ക്കുന്നത്. ഒരു പക്വതയുള്ള സംവിധായകനാകുവാന്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കെണ്ടിയിരിക്കുന്നു രാജേഷ്‌.

സാങ്കേതികം: എബവ് ആവറേജ്
പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശമാണ് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഏക ഘടകം. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങളുടെ കോര്‍ത്തിണക്കല്‍ മികവു പുലര്‍ത്തി.സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില്‍ കുറെക്കൂടെ ഭേദമായ ഒരു അനുഭവമാകുമായിരുന്നു പാവം പ്രേക്ഷകര്‍ക്ക്‌. സമീര്‍ ഹക്കിന്റെ ചായാഗ്രഹണവും ബിജു ചന്ദ്രന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ മേക്കപ്പും വസ്ത്രാലങ്കാരവും ബിനിഷ് ഭാസ്കറിനും കുക്കൂ പരമേശ്വരനും സാധിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അനു എലിസബത്തും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവാണ്. ശരാശരി നിലവാരം മാത്രമുള്ള പാട്ടുകള്‍ ദീപക് ദേവില്‍ നിന്നും പ്രതീക്ഷിച്ചില്ല. പശ്ചാത്തല സംഗീതവും ശരാശിയില്‍ കൂടുതല്‍ മികവോന്നും പുലര്‍ത്തിയില്ല. 

അഭിനയം: ആവറേജ്
22 ഫീമെയില്‍ കോട്ടയം മുതല്‍ 3 ഡോട്ട്സ് വരെയുള്ള സിനിമകളിലെ പോലെ ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ പ്രതാപ് പോത്തന്‍ എന്ന നടന് സാധിച്ചു. അതുപോലെ നരേനും തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്തിയത്‌ ലെനയും നാദിയ മൊയ്തുവും തന്നെയാണ്. സറീന വാഹബിനും ലക്ഷ്മി റായ്ക്കും ഷംന കാസിമിനും ചേരാത്ത കഥാപാത്രങ്ങളായിരുന്നു ഈ സിനിമയിലെ ചാചിയും ഫൌസിയയും മിന്നുവും. പുതുമുഖം ഉമംഗ് ജെയിനും നിരാശപെടുതിയില്ല. ഇവരെ കൂടാതെ റിയ സൈറാ, നന്ദു പൊതുവാള്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രതാപ് പോത്തന്‍, നരേന്‍
2. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥയും കഥസന്ദര്‍ഭങ്ങളും
2.സംവിധാനം
3.ക്ലൈമാക്സ്
4.അഭിനയം
5.സിനിമയുടെ ദൈര്‍ഘ്യം
  
ആറ്‌ സുന്ദരിമാരുടെ കഥ റിവ്യൂ: അന്തവും കുന്തവുമില്ലാത്തെ മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, പരിചയസമ്പത്തില്ലാത്ത സംവിധാന രീതിയും, ബോറടിപ്പിക്കുന്ന ക്ലൈമാക്സും, ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന കുറെ അഭിനേതാക്കളും ഈ സിനിമയെ അറുബോറന്‍ അനുഭവമാക്കിമാറ്റി.

ആറ്‌ സുന്ദരിമാരുടെ കഥ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: രാജേഷ്‌ കെ.എബ്രഹാം
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ. പ്രൊഡക്ക്ഷന്‍സ്
രചന: രാജേഷ്‌ കെ.എബ്രഹാം, സെന്നി വര്‍ഗീസ്‌
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
ഗാനരചന: കൈതപ്രം, അനു എലിസബത്ത്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ബിജു ചന്ദ്രന്‍
മേക്കപ്പ്:ബിനിഷ് ഭാസ്കര്‍
വസ്ത്രാലങ്കാരം: കുക്കൂ പരമേശ്വരന്‍
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

26 Mar 2013

ത്രീ ഡോട്ട്സ് - മൂന്ന് ഡോട്ടുകളില് ഒരെണ്ണം പോലും ചിരിപ്പിക്കുന്നുമില്ല ചിന്തിപ്പിക്കുന്നുമില്ല! 4.30/10

ജയില് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തില് സംഭവിക്കുന്ന രസകരമായ കഥയാണ് ഓര്ഡിനറി എന്ന സിനിമയ്ക്ക് ശേഷം സുഗീത് സംവിധാനം നിര്വഹിച്ച ത്രീ ഡോട്ട്സ് എന്ന സിനിമ. വിഷ്ണു, പപ്പന്, ലൂയി എന്നീ മൂവര് സംഘം ജയില് ശിക്ഷക്കിടയിലാണ് സുഹൃത്തുക്കളാക്കുന്നത്. ചെറിയ തട്ടിപ്പുകളൊക്കെ ചെയ്തു ഉപജീവനമാര്ഗം കണ്ടിരുന്ന വിഷ്ണുവും, പണമിടപാടുകള്ക്കിടയില് തട്ടിപ്പ് കാണിച്ചു പിടിയിലായ ബാങ്ക് ജീവനക്കാരനായിരുന്ന പപ്പനും, ഗുണ്ടാ പ്രവര്ത്തനം കാരണം പോലീസ് പിടിയിലായ ലൂയിയും ജയില് ശിക്ഷ കഴിഞ്ഞു നല്ല രീതിയില് ജീവിക്കാന് തീരുമാനിക്കുന്നു. ഈ മൂവര് സംഘത്തെ  സഹായിക്കുന്നതിനായി ഡോക്ടര് ഐസക്ക് രംഗത്തെത്തുന്നു. അങ്ങനെ, വിഷ്ണു ആംബുലന്സ് ഡ്രൈവര് ആകുകയും, പപ്പന് ഡേകെയര് സ്കൂള് തുടങ്ങുകയും, ലൂയി ഡ്രൈവിംഗ് പഠിപ്പിക്കുന്ന തൊഴിലും സ്വീകരിക്കുന്നു. ഒരിക്കല്, സന്തോഷകരമായ ഇവരുടെ ജീവിതത്തില് ഡോക്ടര് ഐസക്ക് ഒരു പ്രത്യേക ദൗത്യം ഏല്പ്പിക്കുന്നു. തുടര്ന്ന് മൂവരുടെയും ജീവിതത്തില് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിഷ്ണുവായി കുഞ്ചാക്കോ ബോബനും, പപ്പനായി പ്രതാപ്‌ പോത്തനും, ലൂയിയായി ബിജു മേനോനും, ഐസക്കായി നരേനും അഭിനയിച്ചിരിക്കുന്നു. പുതുമുഖങ്ങളായ ജനനി അയ്യരും, അഞ്ജന മേനോനുമാണ് ഈ സിനിമയിലെ നായികമാര്.

ഓര്ഡിനറി ഫിലിംസിന്റെ ബാനറില് സുഗീതും സതിഷും ചേര്ന്ന് നിര്മ്മിച്ച ത്രീ ഡോട്ട്സിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് രാജേഷ്‌ രാഘവനാണ്. ഓര്ഡിനറിയുടെ ചായാഗ്രഹണം നിര്വഹിച്ച ഫൈസല് അലിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. വി.ആര്. സന്തോഷിന്റെയും രാജീവ്‌ നായരുടെയും വരികള്ക്ക് വിദ്യാസാഗര് സംഗീതം നല്ക്കിയിരിക്കുന്നു. വി.സാജന് ചിത്രസന്നിവേശം നിര്വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
വാദ്ധ്യര് എന്ന സിനിമയ്ക്ക് ശേഷം രാജേഷ്‌ രാഘവന്റെ തിരക്കഥയില് പുറത്തിറങ്ങുന്ന സിനിമയാണ് ത്രീ ഡോട്ട്സ്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത മൂന്ന് സുഹൃത്തുകള് ഒരുമിച്ചു തൊഴില് ചെയ്തു ജീവിക്കാന് തീരുമാനിക്കുന്നു. അവരില് രണ്ടുപേര്ക്ക് പ്രണയിക്കാന് കാമുകിമാരും ഉണ്ടാകുന്നു. ആട്ടവും പാട്ടും സൗഹൃദവും തമാശകള്ക്കും ഇടയിലേക്ക് ഒരാള് വരുന്നു. അങ്ങനെ, മൂവരുടെ ജീവിതം മാറുന്നു. മലയാള സിനിമയില് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ള കഥയാണ് മേല്പറഞ്ഞത്. കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥയും കഥാസന്ദള്ഭങ്ങളുമാണ്  ഈ സിനിമയിലുടനീളം. ഓര്ഡിനറി എന്ന സിനിമയുമായി താരതമ്യം ചെയ്താല്, തമാശകളുടെ എണ്ണവും വളരെ വിളരമാണ്. ക്ളൈമാക്സ് രംഗങ്ങളിലേക്ക് കടക്കുന്നതിനു മുമ്പുള്ള സസ്പെന്സ് പോലും പ്രേക്ഷകര്ക്ക്‌ എളുപ്പത്തില് പ്രവചിക്കാനാകും. ഇന്നത്തെ തലമുറയിലെ ദമ്പതിമാര് വൈവാഹിക ജീവിതത്തെ ലാഘവത്തോടെ കാണുന്നതുകൊണ്ട്, അവര് തമ്മില് വഴക്കുകള് ഉണ്ടാകുന്നു. അതിന്റെ ഇരകള് ആകേണ്ടി വരുന്നത് അവരുടെ കുഞ്ഞുങ്ങളാണ് എന്ന ഓര്മ്മപെടുത്തലുകള് മാത്രമാണ് ഈ സിനിമയുടെ തിരക്കഥയിലെ ഭേദപെട്ട ഘടകം. കുറെക്കൂടെ ആത്മാര്ത്ഥയോടെ ഈ സിനിമയെ സമീപിച്ചിരുന്നുവെങ്കില് രാജേഷിനു മികചൊരു തിരക്കഥ എഴുതാമായിരുന്നു.

സംവിധാനം: ആവറേജ് 
സുഗീതിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ് ഓര്ഡിനറി എന്ന സാധാരണ സിനിമയ്ക്ക് അസാധാരണ വിജയം കൈവരിക്കന് സാധിച്ചത്. ഓര്ഡിനറിയുടെ സവിശേഷത എന്നത് കുഞ്ചാക്കോ ബോബാന് - ബിജു മേനോന് കൂട്ടുകെട്ടും, ഗവി എന്ന സ്ഥലവുമാണ്‌. കുഞ്ചാക്കോ ബോബനെയും ബിജു മേനോനെയും ഒപ്പം പ്രതാപ് പോത്തനെയും മികച്ച രീതിയില് ഉപയോഗിച്ചിട്ടുണ്ട് ഈ സിനിമയില്. ത്രീ ഡോട്ട്സിലും സംവിധായകന് സുഗീത് ലൊക്കേഷനും വിദ്യാസാഗറിന്റെ പാട്ടുകള്ക്കും പ്രാധാന്യം നല്ക്കിയിട്ടുണ്ട്. കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്ത കഥാസന്ദര്ഭങ്ങളും മികച്ച രീതിയില് അവതരിപ്പിച്ചതാണ് സംവിധായകന് സുഗീത് ചെയ്ത മികച്ച കാര്യം. ഫൈസല് അലിയുടെ ചായാഗ്രഹണ മികവും, സാജന്റെ ചിത്രസന്നിവേശവും, വിദ്യാസാഗറിന്റെ പാട്ടുകളും, കൃഷ്ണഗിരി എന്ന സ്ഥലത്തിന്റെ മനോഹാരിതയും ഒക്കെ ത്രീ ഡോട്ട്സിനെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കി മാറ്റുന്നതില് സഹായിച്ചു. ദ്വയാര്ഥ പ്രയോഗങ്ങളോ അശ്ലീല തമാശകളോ ഒന്നുമില്ലാത്ത, കുടുംബങ്ങള്ക്കും കുട്ടികള്ക്കും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് സുഗീത് ഒരുക്കിയിരിക്കുന്നത്. ഇത്രയും കഴിവുള്ള ഒരു സംവിധയകാന് എന്തുകൊണ്ടാണ് നല്ലൊരു കഥ തിരഞ്ഞെടുക്കുന്നതില് പരയജപെട്ടതു എന്നറിയില്ല.  


സാങ്കേതികം: ആവറേജ് 
ഓര്ഡിനറി എന്ന സിനിമ പോലെ ത്രീ ഡോട്ട്സിനും പ്രത്യേകമായൊരു ദ്രിശ്യഭംഗി നല്ക്കുവാന് ഫൈസല് അലിയുടെ ചായഗ്രഹണത്തിനു സാധിച്ചു. ഈ സിനിമ കാണുന്ന പ്രേക്ഷകരെ തിയറ്ററില് പിടിച്ചിരുത്താന് കഴിയുന്ന ഒരു ഘടകമാണ് ഫൈസല് അലിയുടെ ചായാഗ്രഹണം. അതുപോലെ, വി.സാജന്റെ ചിത്രസന്നിവേശം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഒരല്പ്പം ഇഴച്ചില് സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും വെളിവാകുന്നുന്ടെങ്കിലും, സാജന്റെ രസകരമായ ചില കട്ടുകള് മികവു പുലര്ത്തി. വി.ആര്.സന്തോഷ്‌, രാജീവ്‌ നായര് എന്നിവരുടെ വരികള്ക്ക് വിദ്യാസാഗര് ഈണമിട്ട നാല് പാട്ടുകളും മോശമാകാതെ സിനിമയോട് ചേര്ന്നു പോകുന്നു. സുരേഷ് കൊല്ലം നിര്വഹിച്ച കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും, സഖിയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.   

അഭിനയം: ആവറേജ് 
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രതാപ് പോത്തനും നരേനും മികച്ച അഭിനയം കാഴ്ചവെച്ചത് ത്രീ ഡോട്ട്സിനു ഗുണകരമായിട്ടുണ്ട്. സീനിയേഴ്സ്, ഓര്ഡിനറി, റോമന്സ് എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കുഞ്ചാക്കോ ബോബന് - ബിജു മേനോന് കൂട്ടുകെട്ട് ഒരല്പം ബോറടിയായി തുടങ്ങിയിരിക്കുന്നു. പ്രതാപ്‌ പോത്തന്റെയും നരേന്റെയും അഭിനയം പ്രശംസനീയം തന്നെ. അവന് ഇവന് എന്ന തമിഴ് സിനിമയിലൂടെ വന്ന ജനനി അയ്യരാണ് ഈ സിനിമയിലെ നായിക. അഞ്ജന മേനോനാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കൃഷ്ണകുമാര്, മജീദ്‌, നിയാസ് ബക്കര്, മാസ്റ്റര് വിവസ്വാന്, നാരായണ്‍കുട്ടി, ധര്മജന്, വനിതാ കൃഷ്ണചന്ദ്രന് എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ളസ് പോയിന്റ്സ്:
1. കളറ്ഫുള്ള് ലൊക്കെഷന്സ്
2. ഫൈസല് അലിയുടെ ചായാഗ്രഹണം
3. പ്രതാപ്‌ പോത്തന്, നരേന് എന്നിവരുടെ അഭിനയം
4. സസ്പെന്സ് നിലനിറ്ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. പ്രവചിക്കനാവുന്ന കഥാഗതി
3. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്ഭങ്ങള്


ത്രീ ഡോട്ട്സ് റിവ്യൂ: കണ്ടുമടുത്ത രംഗങ്ങളും കേട്ടുമടുത്ത തമാശകളും ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ടെങ്കിലും, കളറ്ഫുള്ള് ദ്രിശ്യങ്ങളും പ്രധാന അഭിനേതാക്കളുടെ സാന്നിധ്യവും ത്രീ ഡോട്ട്സിനെ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമയാക്കുന്നു.

ത്രീ ഡോട്ട്സ് റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്: 13/30 [4.3/10]


സംവിധാനം: സുഗീത്
നിര്മ്മാണം: സുഗീത്, സതീഷ്‌
ബാനര്: ഓര്ഡിനറി ഫിലിംസ്
കഥ,തിരക്കഥ, സംഭാഷണം: രാജേഷ്‌ രാഘവന്
ചായാഗ്രഹണം: ഫൈസല് അലി
ചിത്രസന്നിവേശം:വി.സാജന്
ഗാനരചന: രാജീവ്‌ നായര്, വി.ആര്.സന്തോഷ്‌
സംഗീതം: വിദ്യാസാഗര് 
കലാസംവിധാനം:സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സഖി
വിതരണം: സെന്ട്രല് പിക്ചേഴ്സ്

23 Oct 2012

അയാളും ഞാനും തമ്മില്‍ - നല്ല സിനിമയും പ്രേക്ഷകരും തമ്മില്‍ 7.50 / 10

മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവു കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍. 

ജീവിതത്തെ നിസ്സാരമായി കാണുന്ന രവി തരകന്‍ എന്ന യുവ ഡോക്ടര്‍ അയാളുടെ ജോലിയേക്കാള്‍ പഠനത്തെക്കള്‍ സ്നേഹിച്ചത് സഹപാഠിയായ സൈറയെയാണ്. 7 വര്‍ഷമെടുത്തു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ രവിയ്ക്ക് ജോലി ലഭിക്കുന്നത് മുന്നാറിലെ ഒരു സാധാരണ ആശുപത്രിയിലാണ്. പ്രഗല്‍ബനായ സാമുവല്‍ ഡോക്ടറാണ് ആ നാട്ടിലെ ഏക ആശുപത്രികൂടിയായ അവിടത്തെ ഡോക്ടര്‍. പണത്തേക്കാള്‍ പ്രശസ്തിയെക്കാള്‍ കൂടുതല്‍ രോഗികളെ സ്നേഹിച്ച സേവനമാനോഭാവത്തോടെ ജോലി ചെയ്യുന്ന വ്യക്തിയാണ് സാമുവല്‍ ഡോക്ടര്‍. അങ്ങനെയുള്ളൊരു ഗുരുവിനെയാണ് അലസനായ രവി തരകന് ലഭിക്കുന്നത്. ആ ഗുരുവിന്റെ ശിഷ്യത്ത്വം ഇഷ്ടമല്ലാതെ സ്വീകരിക്കുന്ന രവി തരകന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതില്‍ നിന്നും കുറെ നല്ല കാര്യങ്ങള്‍ രവി പഠിക്കുന്നു. തുടര്‍ന്ന് രവിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രവി തരകനായി പ്രിഥ്വിരാജും, സാമുവല്‍ ഡോക്ടറായി പ്രതാപ് പോത്തനും, സൈറയായി സംവൃത സുനിലും അഭിനയിക്കുന്നു. 

തിരക്കഥക്രുത്തുക്കളായ ബോബി-സഞ്ജയ്‌ ടീമിന്റെ അച്ഛനും സിനിമ നടനുമായ പ്രേം പ്രകാശാണ് പ്രകാശ് മുവീ ടോണിന്റെ ബാനറില്‍ അയാളും ഞാനും തമ്മില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലൂടെ കഴിവ് തെളിയച്ച ചായഗ്രഹകാന്‍ ജോമോന്‍ ടി.ജോണാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ് ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. 

കഥ, തിരക്കഥ: ഗുഡ്
കാസനോവയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍. മലയാള സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള തിരക്കഥ രചയ്താക്കളില്‍ ഏറ്റവും മിടുക്കരായ ബോബി-സഞ്ജയ്‌ ടീമിന്റെ മുന്‍കാല സിനിമകള്‍ പോലെ വളരെ വ്യതസ്തമായ ഒരു പ്രമേയമാണ് ഈ ലാല്‍ജോസ് സിനിമയ്ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുത്തത്. പഠനകാലത്ത്‌ കോളേജില്‍ നിന്നും പഠിക്കുന്നതിനപ്പുറം രോഗത്തെപറ്റിയും രോഗികളെപറ്റിയും ഒരു ഡോക്ടര്‍ എന്തെല്ലാം മനസ്സിലാക്കണം, എങ്ങനെ രോഗത്തെ സമീപിക്കണം, എങ്ങനെ രോഗികളോട് പെരുമാറണം എന്നൊക്കെ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. ഇന്നത്തെ തലമുറയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നതോടൊപ്പം വലിയൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു. പ്രവചിക്കനവുന്ന കഥ എന്നല്ലാതെ ഈ സിനിമയ്ക്ക് വേറൊരു കുറവും കുഴപ്പങ്ങളും പറയുവാനില്ല. പ്രമേയത്തിനപ്പുറം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും സഹോദരന്മാര്‍ കൂടിയായ ബോബിസഞ്ജയ്മാര്‍ വിജയിച്ചിരിക്കുന്നു. ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ തന്റെ ശിഷ്യന് മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ഗുരുവായ സാമുവല്‍ ഡോക്ടര്‍ പറയുന്ന ചില സംഭാഷണങ്ങളും ഹൃദ്യമായി അനുഭവപെട്ടു. ഇനിയും ഇതുപോലെ മികച്ച തിരക്കഥകളും പ്രമേയങ്ങളും മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന ആശംസിക്കുന്നു.

സംവിധാനം: വെരി ഗുഡ്
സ്പാനിഷ്‌ മസാല, ഡയമണ്ട് നെക്ക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളായ ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ, ലാല്‍ ജോസിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമകളില്‍ ഒന്നായി എന്നും എല്ലാവരും ഓര്‍മിക്കും എന്നുറപ്പ്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതികതികവോടെ ചിത്രീകരിച്ചു എന്നതാണ് പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടപെടുവാനുള്ള കാരണം. എല്ലാതരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകരും ഈ സിനിമ കാണണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ച സന്ദേശം സമൂഹത്തിനു മനസ്സിലാകണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായ രീതിയില്‍ കുറച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളും, പാട്ടുകളും, പ്രണയവും, വിരഹവും ഒക്കെ സംവിധായകന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.   


സാങ്കേതികം: വെരി ഗുഡ് 
മലയാളികള്‍ക്ക് ദ്രിശ്യവിരുന്നു നല്‍ക്കിക്കൊണ്ട് അത്യുഗ്രന്‍ ഫ്രെയിമുകള്‍ ഒരുക്കിയ ജോമോന്‍ ടി.ജോണിന്റെ ചായാഗ്രഹണമാണ് ഈ സിനിമയിലെ ഇത്രയും മികച്ചതാക്കിയതിലുള്ള ഒരു കാരണം. സിനിമയിലുടനീളം ഇഴച്ചില്‍ അനുഭവപെടാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ച രഞ്ജന്‍ അബ്രഹാമും നല്ലൊരു സിനിമയുണ്ടാക്കുന്നതില്‍ ലാല്‍ ജോസിനെ സഹായിച്ചു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചനാണ്. അഴലിന്റെ ആഴങ്ങളില്‍ എന്ന് തുടങ്ങുന്ന വിരഹ ഗാനവും, ജനുവരിയില്‍ എന്ന മെലഡിയുമാണ്‌ ഈ സിനിമയിലുളള പാട്ടുകള്‍. രണ്ടു പാട്ടുകളും കേള്‍വിക്കും കാഴ്ചയ്ക്കും സുഖം പകരുന്നവയാണ്. ഔസേപച്ചന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗോകുല്‍ ദാസ്‌-മോഹന്‍ ദാസ്‌ എന്നിവരുടെ കലാസംവിധാനവും, ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  

അഭിനയം: ഗുഡ്
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ്‌ നടത്തിയ നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ സാമുവല്‍. തികഞ്ഞ അച്ചടക്കത്തോടെ സാമുവലിനെ അവതരിപ്പിക്കുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ് പ്രതാപ്‌ പോത്തന്‍. വിജയചിത്രങ്ങളുടെ കാര്യത്തില്‍ 2012ല്‍ മോശം തുടക്കം ലഭിച്ച പ്രിഥ്വിരാജിന് മോളി ആന്റി റോക്ക്സിനു ശേഷം ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെ രവി തരകന്‍. ഇന്നത്തെ തലമുറയിലുള്ള നടന്മാരില്‍ പ്രിഥ്വിരാജിനെ മാത്രം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന വേഷത്തിലാണ് കുറെ നാളുകള്‍ക്കു ശേഷം യുവ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചത്. ഇവരെ കൂടാതെ നരേന്‍, കലാഭവന്‍ മണി, പ്രേം പ്രകാശ്‌, സലിം കുമാര്‍, സിദ്ധാര്‍ഥ് ശിവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ് പണിക്കര്‍, ടി.പി.മാധവന്‍, റോണി ഡേവിഡ്‌, അനില്‍ മുരളി, രാമു, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, സുകുമാരി,സ്വസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ലാല്‍ ജോസിന്റെ സംവിധാനം
3.ജോമോന്‍ ടി.ജോണ്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
4.പ്രിഥ്വിരാജ്, പ്രതാപ്‌ പോത്തന്‍ എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനവുന്ന കഥ

അയാളും ഞാനും തമ്മില്‍ റിവ്യൂ: മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവും കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍ റേറ്റിംഗ്: 7.50 / 10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ് ]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22.5/30 [7.50/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ: ബോബി സഞ്ജയ്‌
നിര്‍മ്മാണം: പ്രേം പ്രകാശ്‌
ബാനര്‍: പ്രകാശ്‌ മുവീ ടോണ്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ഔസേപ്പച്ചന്‍
കലാസംവിധാനം:ഗോകുല്‍ ദാസ്‌, മോഹന്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്