Showing posts with label ഫഹദ് ഫാസില്‍. Show all posts
Showing posts with label ഫഹദ് ഫാസില്‍. Show all posts

15 Jun 2014

ബാംഗ്ലൂര്‍ ഡെയ്സ് - മലയാളികളുടെ മനംകവര്‍ന്ന ദിനങ്ങള്‍ 7.10/10

എം.ടി.വാസുദേവന്‍ നായര്‍, പി.പത്മരാജന്‍, ലോഹിതദാസ്, ടി. ദാമോദരന്‍, ശ്രീനിവാസന്‍, രഞ്ജിത്ത് അങ്ങനെ നീളുന്ന മികച്ച തിരക്കഥ രചയ്താക്കളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ച ആദ്യ വനിതയാണ്‌ അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ തിരക്കഥയിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച പ്രതിഭയാണ് അഞ്ജലി മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. മലയാള സിനിമയിലെ പുതിയ വാഗ്ദാനങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നാസിം, പാര്‍വതി മേനോന്‍, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനായ അന്‍വര്‍ റഷീദും, സോഫിയ പോളും ചേര്‍ന്നാണ്. സമീര്‍ താഹിര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, പ്രതാപ് പോത്തന്‍, സാജിദ് യഹിയ, സിജോയ് വര്‍ഗീസ്‌, സാഗര്‍ ഷിയാസ്, ഹരിശാന്ത്, കല്പന, പ്രവീണ, രേഖ, വിനയ പ്രസാദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മൂന്ന് സഹോദരങ്ങളുടെ മക്കളായ അര്‍ജുന്‍, ദിവ്യ, കുട്ടന്‍ എന്നിവര്‍ അവരുടെ സ്വപ്ന നഗരമായ ബാംഗ്ലൂരില്‍ വിവിധ ആവശ്യങ്ങളായി എത്തിച്ചേരുന്നു. ഈ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. കുട്ടികാലം മുതല്‍ നല്ലൊരു സൗഹൃദം മനസ്സില്‍ സൂക്ഷിച്ച മൂന്ന് കൂട്ടുകാരുടെ ജീവിതത്തിലേക്ക് ദിവ്യയുടെ ഭര്‍ത്താവ് ദാസും, കുട്ടന്റെ കാമുകി മീനാക്ഷിയും, അര്‍ജുന്റെ സുഹൃത്ത് സാറയും വരുന്നത്തോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അര്‍ജുനായി ദുല്‍ഖര്‍ സല്‍മാനും, കുട്ടനായി നിവിന്‍ പോളിയും, ദാസായി ഫഹദ് ഫാസിലും, ദിവ്യയായി നസ്രിയയും, സാറയായി പാര്‍വതി മേനോനും, മീനാക്ഷിയായി ഇഷ തല്‍വാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
ഓരോ മലയാള സിനിമയും തിരക്കഥകൃത്തുക്കളുടെ പേരില്‍ അറിയപെടുന്ന കാലം വിദൂരമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്സും. അഞ്ജലി മേനോന്റെ സിനിമ എന്ന ഒരൊറ്റ കാരണത്താല്‍ സിനിമ ആദ്യം ദിവസം തന്നെ കാണുവാന്‍ പോയ സിനിമ പ്രേമികളുണ്ട്. അവരെയും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാനുള്ള എല്ലാ ഘടഗങ്ങളും സമന്വയിപ്പിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലത്ത ഒരു കഥയെ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ തിരക്കഥയുടെ വിജയം. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ സംഭാഷണങ്ങള്‍ കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ഓരോ രംഗങ്ങളും ആസ്വദിച്ചാണ് കണ്ടിരുന്നത്‌. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും മികച്ചതായിരുന്നു. നിവിന്‍ പോളിയെ നാളിതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യതസ്തമാക്കിയത് പ്രേക്ഷകമരെ രസിപ്പിച്ചു. ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖറിന് ലഭിച്ച ജീവവായുവാണ് ഈ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം. ക്ലൈമാക്സ് രംഗങ്ങള്‍ മികച്ചു അഭിനയം കാഴ്ച്ചവെക്കുവാന്‍ ദുല്‍ഖറിന് സാധിച്ചു. ഫഹദിന്റെ ശിവ ദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനംകവര്‍ന്ന കാഴ്ചയും കണ്ടു. ഒരല്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും കല്പനയുടെ കഥാപാത്രവും രസകരമായി അനുഭവപെട്ടു. അഞ്ജലി മേനോന് ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം: ഗുഡ്
മഞ്ചാടിക്കുരു, ഹാപ്പി ജേര്‍ണി(കേരള കഫെ) എന്നീ സിനിമകള്‍ക്ക്‌ ശേഷം അഞ്ജലി മേനോന്‍ സംവിധായകയായ സിനിമ എന്ന രീതിയില്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ സിനിമ കാണുവാന്‍ കാത്തിരുന്നത്. എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ അഞ്ജലിയ്ക്കു സാധിച്ചു. ഇത്തരത്തിലുള്ള ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. ഓരോ കഥാസന്ദര്‍ഭങ്ങള്‍ക്കും അനിയോജ്യമായ ലോക്കെഷനുകള്‍ കണ്ടുപിടിക്കുകയും, ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്‍മാരെ കണ്ടെത്തുകയും, നല്ല സിനിമയുണ്ടാക്കുവാന്‍ മിടുക്കരായ സാങ്കേതിക വിദഗ്ദരെ ഉപയോഗിക്കുകയും ചെയ്തതാണ് അഞ്ജലി മേനോന്‍ എന്ന സംവിധയകയുടെ വിജയം. ചില സിനിമകള്‍ അവസാനിക്കാതെ മതിയാവുവോളം കണ്ടുകൊണ്ടിരിക്കുവാന്‍ തോന്നാറുണ്ട്. അങ്ങനെ തോന്നിയ വിരളം സിനിമകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
സമീര്‍ താഹിറിന്റെ ചായാഗ്രഹണ മികവില്‍ മികച്ച വിഷ്വല്‍സിന്റെ പിന്തുണയോടെ കഥ പറയുവാന്‍ സാധിച്ചത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തിന്റെ ഇതുവരെ കാണാത്ത സുന്ദര മുഖം അവതരിപ്പിക്കുവാന്‍ സമീറിന് സാധിച്ചു. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയുടെ അവതരണ രീതിയോട് ചേര്‍ന്ന് നിന്നു. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നിട്ടും പ്രേക്ഷകരെ ബോറടിപ്പിക്കാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ പ്രവീണിന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഏതു കരിരാവിലും എന്ന പാട്ടാണ് മറ്റു നാല് പാട്ടുകളില്‍ മികച്ചു നിന്നത്. സന്തോഷ്‌ വര്‍മ്മയും അന്ന കത്രീനയും എഴുതിയ തുമ്പി പെണ്ണെയും, നമ്മ ഊര് ബാംഗ്ലൂര്‍, മാംഗല്യം എന്നീ പാട്ടുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. സമീര്‍ താഹിറിന്റെ വിഷ്വല്‍സിന് അനിയോജ്യമാകുന്ന പശ്ചാത്തല സംഗീതം നല്‍ക്കി ഓരോ രംഗങ്ങളും മിഴിവേകി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചു. സിനിമയുടെ പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സെറ്റുകള്‍ നിര്‍മ്മിക്കാന്‍ സുനില്‍ ബാബുവിനു കഴിഞ്ഞിട്ടുണ്ട്. റോണക്സ്‌ സേവ്യറിന്റെ മേക്കപ്പും പമ്പ ബിസ്വാസ് വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴാണ് അവര്‍ക്ക് നന്നായി അഭിനയിക്കാന്‍ കഴിയുന്നതും പ്രേക്ഷകര്‍ അവരെ സ്വീകരിക്കുന്നതും. ഈ സിനിമയുടെ കഥാപാത്ര രൂപികരണവും അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതും മികച്ച രീതിയിലായതിനാല്‍ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവയായി മാറിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും, നിവിന്‍ പോളിയും, ഫഹദ് ഫാസിലും അവരവര്‍ക്ക് ലഭിച്ച രംഗങ്ങള്‍ മികവുറ്റതാക്കി. യുവാക്കളുടെ ഹരമാകാന്‍ സാധ്യതയുള്ള അര്‍ജുനും, പെണ്‍മനസ്സുകളെ കീഴടക്കിയ കുട്ടനും, പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്ന ദാസും നാളിതുവരെ ദുല്‍ഖറിനും നിവിനും ഫഹദിനും ലഭിച്ച നല്ല കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നുറപ്പ്. അലസനായ യുവത്വത്തിന്റെ പ്രതീകമായി അര്‍ജുനും, സരസനും നിഷ്കളങ്കനുമായ കഥാപാത്രമായി കുട്ടനും, വെറുപ്പിച്ചു വെറുപ്പിച്ചു കഥാവസാനം പ്രേക്ഷരുടെ കയ്യടി നേടുന്ന ശിവദാസും ദുല്‍ഖര്‍-നിവിന്‍-ഫഹദ് എന്നിവരുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ചാര്‍ത്തുന്നു. നസ്രിയയും, പാര്‍വതിയും ഇഷയും നിത്യയും മോശമക്കാതെ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കല്പനയും പ്രവീണയും വിജയരാഘവനും രാജുവും പ്രതാപ് പോത്തനും മികച്ച പിന്തുണ നല്ക്കുവാനും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചായാഗ്രഹണം
4. അഭിനേതാക്കളുടെ പ്രകടനം
5. പശ്ചാത്തല സംഗീതം
6. ഗോപി സുന്ദറിന്റെ പാട്ടുകള്‍

ബാംഗ്ലൂര്‍ ഡെയ്സ് റിവ്യൂ: ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അഞ്ജലി മേനോനും അന്‍വര്‍ റഷീദിനും ഗോപി സുന്ദറിനും സമീര്‍ താഹിറിനും ദുല്‍ഖര്‍-ഫഹദ്-നിവിന്‍-നസ്രിയ-പാര്‍വതി തുടങ്ങിയവര്‍ക്കും ഇനി അഭിമാനിക്കാവുന്ന ദിനങ്ങള്‍.

ബാംഗ്ലൂര്‍ ഡെയ്സ് റേറ്റിംഗ്: 7.10/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

രചന, സംവിധാനം: അഞ്ജലി മേനോന്‍
നിര്‍മ്മാണം: അന്‍വര്‍ റഷീദ്, സോഫിയ പോള്‍
ബാനര്‍: എ ആന്‍ഡ്‌ എ, വീക്ക്‌ഏന്‍ഡ് ബ്ലോക്ക്ബസ്റ്റെഴ്സ്
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്, അന്ന കത്രീന
കലാസംവിധാനം: സുനില്‍ ബാബു
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: പമ്പ ബിസ്വാസ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എ ആന്‍ഡ്‌ എ, ആഗസ്റ്റ് സിനിമാസ് 

12 May 2014

ഗോഡ്സ് ഓണ്‍ കണ്‍ട്രി - ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവിശ്വസനീയ കാഴ്ചകള്‍ 4.70/10

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന പ്രമേയമാണ് വാസുദേവ് സനലും കൂട്ടരും ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. രാഖി പീഡന കേസിലെ പ്രതികളെ നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍ക്കുവാന്‍ വേണ്ടി പോരാടുന്ന അഭിഭാഷകന്‍ മാത്യു, മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മുഹമ്മദ്‌, വ്യക്തിപരമായ ഒരു അത്യാവശ്യത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ കള്ളപണം കൈമാറുവാന്‍ വേണ്ടി നടക്കുന്ന മനുകൃഷ്ണ എന്നിവരുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഒരു പകല്‍ ഈ മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ സിനിമയുടെ രചന നിര്‍വഹിച്ചത് അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതുമുഖങ്ങളായ അരവിന്ദ് കൃഷ്ണയും, അരുണ്‍ ജയിംസും ചേര്‍ന്നാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും, തഹാസിന്റെ ബാനറില്‍ ഹസീബ് ഹനീഫും, എയ്ഞ്ചല്‍ വാര്‍ക്സിന്റെ ബാനറില്‍ അജി മേടയിലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ആന്റോ ജോസെഫിന്റെ വിതരണ കമ്പനിയായ ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യുന്നു.

കഥ, തിരക്കഥ: ആവറേജ്
അപരിചിതരായ കുറെ വ്യക്തികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നത് എന്നും പുതുമ നല്‍ക്കുന്ന ഒരു പ്രമേയം തന്നെ. അവ സമൂഹത്തിലെ ചില അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവ കൂടിയാകുമ്പോള്‍ അല്ലെങ്കില്‍ കാലികപ്രസക്തിയുള്ളതാകുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിക്കും. അതരത്തില്ലുള്ള ഒരു പ്രമേയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ തിരക്കഥരചയ്താക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം. അതുലുപരി, ഒട്ടുമിക്ക കഥാസന്ദര്‍ഭങ്ങളും അവിശ്വസനീയമായ രീതിയിലായതും പ്രേക്ഷകരെ ബോറടിപ്പിച്ചു. കഥയിലോ സിനിമയ്ക്കോ ആവശ്യമില്ലാത്ത ഒട്ടനേകം ദ്വയാര്‍ഥ പ്രയോഗങ്ങളും തെറിവിളികളും വേണ്ടുവോളം ഈ സിനിമയിലുണ്ട്. പ്രമേയത്തിന്റെ ശക്തികൊണ്ടും, ആദ്യ പകുതിയിലെ കഥാഗതിയുടെ മിടുക്കുകൊണ്ടും പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും രസിച്ചുതന്നെയാണ് സിനിമ കാണുന്നത്. രണ്ടാം പകുതിയും ക്ലൈമാക്സും പൂര്‍ണമായും പ്രവചിക്കാനവുന്ന സംഭവങ്ങളിലെക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കാത്തത് എന്ന് കരുതണം. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചുവെങ്കില്‍ മറ്റൊരു ട്രാഫിക്കോ പാസഞ്ചാറോ ആയിതീരുമായിരുന്ന സിനിമയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി.

സംവിധാനം: ബിലോ ആവറേജ്
ഓരോ കഥയും അവതരിപ്പിക്കേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയിലെങ്കില്‍, ആ കഥയിലുള്ള സാരാംശം അവരിലെക്കെത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, ട്രാഫിക്കും പാസഞ്ചറും പോലെ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ വാസുദേവ് സനല്‍ പരാജയപെട്ടു എന്ന് തന്നെ പറയേണ്ടിവരും. വാസുദേവ് സനലിന്റെ ആദ്യ സിനിമയായ ഇരുവട്ടം മണവാട്ടിയുടെ കഥയുടെ അവതരണവും പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. ഒരു പകല്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിവൃത്തമായിട്ടുള്ള നിരവധി സിനിമകള്‍ മലയാളികള്‍ കണ്ടുമടുത്തതാണ്. അതെ രീതിയില്‍ തന്നെയാണ് ഈ സിനിമയും അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നയിടത്താണ്‌ സംവിധായകന് തെറ്റുപറ്റിയത്. വേഗതയോടെ കഥ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം വരെ അനാവശ്യമായതും അവിശ്വസനീയമായതുമായ സംഭവങ്ങള്‍കൊണ്ടു വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു. അനവസരത്തിലുള്ള തമാശകളും ബോറന്‍ അനുഭവമായിരുന്നു. പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ പ്രകടനവും, ചടുലതയോടെയുള്ള ദ്രിശ്യങ്ങളും ഉള്ളതുകൊണ്ട്   നിര്‍മ്മാതാവ് സാമ്പത്തിക കെണിയില്‍പെടാതെ രക്ഷപെടുമെന്ന് തോന്നുന്നു.

സാങ്കേതികം: എബവ് ആവറേജ്
അരവിന്ദ് കൃഷ്ണയും അരുണ്‍ ജെയ്മ്സും ചേര്‍ന്ന് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും യോജിക്കുന്നതരത്തിലാണ് എന്നത് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാകുന്നു. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ രംഗങ്ങള്‍ സന്നിവേശം ചെയ്തത് രതീഷ്‌ രാജാണ്. ചടുലതയോടെ രംഗങ്ങള്‍ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ രതീഷ്‌ ഈ സിനിമയെ രണ്ടാം പകുതിയില്‍ കൈവിട്ടതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍ക്ക് കാരണമായത്‌. അനു എലിസബത്ത്‌ ജോസും അരുണ്‍ ഗോപിനാഥും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളാനുള്ളത്. രണ്ടും മോശം പാട്ടുകളാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് പോക്കുന്നവയല്ല. എം. ബാവയുടെ കലാസംവിധാനവും, റഷീദ് അഹമ്മദിന്റെ മേക്കപും മോശമായില്ല.

അഭിനയം: എബവ് ആവറേജ്
ഫഹദ് ഫാസില്‍, ലാല്‍, ശ്രീനിവാസന്‍, നന്ദു, ജയരാജ്‌ വാര്യര്‍, വിജയകുമാര്‍, മണികുട്ടന്‍, പ്രശാന്ത്‌ നാരായണന്‍, ടോഷ് ക്രിസ്റ്റി, ജോബി, നെല്‍സണ്‍, ജാഫര്‍ ഇടുക്കി, വി.കെ.ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, നിയാസ്, സാദിക്ക്, ചാലി പാല, മൈഥിലി, ഇഷ തല്‍വാര്‍, ലെന, ലക്ഷ്മിപ്രിയ, അഞ്ചു അരവിന്ദ്, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്‍ എന്ന കഥാപാത്രമായി മാറുവാന്‍ ഫഹദ് ഫാസിലിനു നിഷ്പ്രയാസം സാധിച്ചു. ലാലിന്‍റെ മുഹമ്മദും ശ്രീനിവാസന്റെ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നില്ലയെങ്കിലും ഇരുവരും മോശമല്ലാതെ അവരവുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നന്ദുവും, മണികുട്ടനും, ലെനയും, ജാഫറും, ജോബിയും, സുധീറും മോശമാക്കാതെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ്, ലാല്‍ എന്നിവരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഘട്ടന രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
2. പ്രവചിക്കനാവുന്ന കഥാഗതി
3. രണ്ടാം പകുതിയും ക്ലൈമാക്സും

ഗോഡ്സ് ഓണ്‍ കണ്‍ട്രി റിവ്യൂ: അഭിനേതാക്കളുടെ മികവില്‍ ഒരുവട്ടം കണ്ടിരിക്കാമെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വാസുദേവ് സനല്‍
രചന: അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌, അജി മേടയില്‍, ഹസീബ് ഹനീഫ്
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായഗ്രഹണം: അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌ ജോസ്, അരുണ്‍ ഗോപിനാഥ്
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം: പ്രദീപ്‌ കടക്കാശ്ശേരി
വിതരണം: ആന്‍ മെഗാ മീഡിയ, തഹാസ്, എയ്ഞ്ചല്‍ വര്‍ക്സ് 

20 Apr 2014

വണ്‍ ബൈ ടു - പുതുമയുള്ള പ്രമേയത്തിന്റെ പരിതാപകരമായ അവതരണം 4.50/10

അഭിനയകലയുടെ മുരളീരവമുയര്‍ത്തിയ നിമിഷങ്ങളായിരുന്നു വണ്‍ ബൈ ടു എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍. കൊടിയേറ്റം ഗോപി(ഭരത് ഗോപി) എന്ന അതുല്യ നടന്റെ മകന്‍ മുരളി ഗോപിയ്ക്ക് നാളിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അംഗീകാരങ്ങള്‍ നിരവധി ലഭിക്കുവാന്‍ സാധ്യതയുള്ള അഭിനയമാണ് മുരളി ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചത്. അമിതാഭിനയമായി തോന്നാവുന്ന കഥാസന്ദര്‍ഭങ്ങള്‍ വെല്ലുവിളിയുയര്‍ത്തുമ്പോഴും ഭാവഭിനയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചു. അഭിനന്ദനങ്ങള്‍!

ഡോക്ടര്‍ ഹരി നാരായണന്‍, ആര്‍ക്കിടെക്റ്റ് രവി നാരായണന്‍ എന്നിവര്‍ രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദങ്ങളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കുന്ന ഇവരുടെ കുടുംബത്തിനു സ്വന്തമായൊരു ആശുപത്രിയുണ്ട്‌. അവിടെയാണ് ഹരി നാരായണന്‍ ജോലി ചെയ്യുന്നത്. ഒരു രോഗിയുടെ നില അതീവഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് വേഗമെത്തുവാന്‍ വേണ്ടി കാറില്‍ സഞ്ചരിച്ചിരുന്ന ഹരി നാരായണന് ഒരു അപകടമുണ്ടാകുന്നു. അയാള്‍ കാറപകടത്തില്‍ മരിക്കുന്നു. പിറ്റേന്ന് രവി നാരായണന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. കാറപകടത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് തോന്നുന്ന പോലീസ് ഉദ്യോഗസ്ഥന്‍ യുസഫ് മരിക്കാര്‍ ഹരി നാരായണനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നു. ഒരിക്കല്‍ മകന്റെ ചികിത്സയുമായി ആശുപത്രിയിലെത്തുന്ന യുസഫ് അവിടെവെച്ച് ഹരിയുമായി രൂപ സാദിര്‍ശ്യമുള്ള രവി നാരായണനെ കാണാനിടയാകുന്നു. രവി എന്ന സംശയിക്കപെടുന്ന ഇരട്ട സഹോദരില്‍ ഒരാള്‍ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കുന്നു, ഡോക്ടറെ പോലെ തന്നെ പെരുമാറുന്നു. അതോടെ യുസഫിന്റെ അന്വേഷണം വേറൊരു ദിശയിലേക്കെത്തുന്നു. യഥാര്‍ഥത്തില്‍ രവി നാരായണനാണോ ഹരി നാരായനാണോ കാറപകടത്തില്‍ കൊല്ലപെട്ടത്‌? എന്നാണു യുസഫ് തേടുന്ന സത്യവും ഈ സിനിമയുടെ സസ്പെന്‍സും. ഹരിയും രവിയുമായി മുരളി ഗോപിയും, യുസഫ് മരിക്കാറായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രേക്ഷക ശ്രദ്ധ നേടിയ അങ്ങാടിതെരു, മണിരത്നം സിനിമ കടല്‍, മധുപാലിന്റെ ഒഴുമുറി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ ജയമോഹന്‍ തിരക്കഥ രചിച്ച സിനിമയാണ് വണ്‍ ബൈ ടു. പുതുമകള്‍ ഏറെയുള്ള വ്യതസ്തമായ ഒരു കഥയാണ് ഈ സിനിമയുടെത്. ഇരട്ട സഹോദരില്‍ ഒരാള്‍ കൊല്ലപെടുന്നു, മറ്റെയാള്‍ തന്റെ വ്യക്തിത്വം മറന്നു പോകുന്നു. കൊല്ലപെട്ട സഹോദരന്‍ ആരാണെന്ന അന്വേഷണവുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. ഈ പുതുമയുള്ള പ്രമേയം അടിസ്ഥാനമാക്കി ജയമോഹന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് കെട്ടുറപ്പില്ലാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഒരു അന്തവും കുന്തവുമില്ലാതെ മുന്‍പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പതിലാക്കി. ഇത്തരത്തിലുള്ളൊരു ശക്തമായ പ്രമേയം ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ പ്രേക്ഷകര്‍ സ്വീകരിചേനെ. അപര വ്യക്തിത്വം, മരുന്ന് വേട്ട, കൊലപാതകം, മാനസിക രോഗം, കഥകളി തുടങ്ങി എല്ലവിധ ഘടഗങ്ങളും പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുവാന്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റൊരു മികച്ച തിരക്കഥയുമായി ജയമോഹന്‍ തിരിച്ചുവരും എന്ന് പ്രതീക്ഷയുമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

സംവിധാനം: ബിലോ ആവറേജ്
കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമ തന്നെ. ലളിതമായ രീതിയില്‍ കഥ പറയുന്ന ശീലമില്ലാത്ത സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ്. സാധാരണ പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ അവയോരോന്നും കൂടുതല്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാകുന്ന രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ മരണപെട്ടാല്‍, അതാരാണ് എന്ന് കണ്ടുപിടിക്കാന്‍ ഇവിടെ പലവഴികളുണ്ട്. അവയിലേക്കൊന്നും പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോകാതെ അന്വേഷണം എന്ന പേരില്‍ ഫഹദ് ഫാസിലെ തെക്കോട്ടും വടക്കോട്ടും നടത്തിച്ചു. അതിനു പുറമേ, രവി ആശുപത്രിയിലെ രോഗിയെ ഓപറേഷന്‍ ചെയ്യുന്ന രംഗമൊക്കെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലയതും പ്രേക്ഷകരെ വെറുപ്പിച്ചു. അതിനു ആക്കം കൂട്ടുവാന്‍ വേണ്ടി, ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ മുന്‍പോട്ടു പോകുന്ന രംഗങ്ങളും, സിനിമയുടെ കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കിടപ്പറ രംഗങ്ങളും. അമിതമായാല്‍ അമൃതം വിഷം എന്ന പഴഞ്ചൊല്ല് അരുണ്‍കുമാര്‍ അരവിന്ദ് കേട്ടിട്ടില്ല എന്ന് കരുതണം. 

സാങ്കേതികം: ഗുഡ്
ജോമോന്‍ തോമസിന്റെ മികച്ച വിഷ്വല്‍സും, അരുണ്‍ കുമാറിന്റെ കൃത്യതയുള്ള ചിത്രസന്നിവേശവും, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സാങ്കേതിക മികവോടെ ഈ സിനിമയൊരുക്കുവാന്‍ അരുണ്‍ കുമാറിനെ സഹായിച്ചു. ഓരോ രംഗങ്ങളിലും ദുരൂഹമായ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നതുപോലെയുള്ള തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുവാന്‍ ജോമോന്‍ തോമസിനും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗോപി സുന്ദറിനും സാധിച്ചു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, അരുണ്‍ കുമാറിന്റെ ചിത്രസന്നിവേശവും നിരാശപെടുത്താതെ കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ സഹായിച്ചു. അതുപോലെ തന്നെ, പ്രതാപിന്റെ കലാസംവിധാനവും, റഹിമിന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മുരളി ഗോപിയുടെ അഭിനയ മികവില്‍ പ്രേക്ഷകര്‍ അമ്പരന്നുപോയി എന്നുതന്നെ പറയേണ്ടിവരും. ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള രംഗങ്ങളില്‍ അനായാസമായ ഭാവാഭിനയത്തിലൂടെ മുരളി ഗോപി നടത്തിയ പ്രകടനം ഓരോ പ്രേക്ഷകനും കയ്യടിയോടെയാണ് കണ്ടത്. മറ്റൊരു പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സംവിധായകന്‍ ശ്യാമപ്രസാദാണ്. ഡോക്ടറിന്റെ വേഷത്തില്‍ മിതത്വമാര്‍ന്ന അഭിനയമാണ് ശ്യാമപ്രസാദ് കാഴ്ചവെച്ചത്. യുസഫ് മരിക്കാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഇവരെ കൂടാതെ മുരളി ഗോപിയുടെ അച്ഛന്റെ വേഷമഭിനയിച്ച തമിഴ് നടന്‍ അഴകര്‍ പെരുമാള്‍, ബാലകൃഷ്ണന്‍ എന്ന ഡോക്ടറുടെ വേഷമഭിനയിച്ച അശ്വിന്‍ മാത്യു, ഹണി റോസ് എന്നിവരും അഭിനയ മികവു പുലര്‍ത്തി. അഭിനയ, ശ്രുതി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപി, ശ്യാമ പ്രസാദ്‌ എന്നിവരുടെ അഭിനയം
2. സിനിമയുടെ പ്രമേയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ചായാഗ്രഹണം, ചിത്രസന്നിവേശം
5. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥയും സംഭാഷണങ്ങളും
2. സംവിധാനം
3. സിനിമയുടെ ദൈര്‍ഘ്യം

വണ്‍ ബൈ ടു റിവ്യൂ: പുതുമയുള്ള പ്രമേയവും, മുരളി ഗോപിയുടെ അസാധ്യമായ അഭിനയവും വണ്‍ ബൈ ടുവിനെ വ്യതസ്തമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും അലസമായ സംവിധാന രീതിയും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകര്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നു.

വണ്‍ ബൈ ടു റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാകേഷ് ബാഹുലേയന്‍
ബാനര്‍: യൂണിവേഴ്സല്‍ സിനിമാസ്
ചായാഗ്രഹണം: ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം: അരുണ്‍ കുമാര്‍ അരവിന്ദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: പ്രതാപ് ആര്‍.
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: എന്‍.ഹരികുമാര്‍
വിതരണം: തമീന്‍സ് റിലീസ്

30 Dec 2013

ഒരു ഇന്ത്യന്‍ പ്രണയകഥ - കുടുംബങ്ങള്‍ക്ക് കണ്ടാസ്വദിക്കാനൊരു അന്തിക്കാടന്‍ നര്‍മ്മകഥ 5.30/10

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80-90റുകളില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുള്ള സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിച്ച്‌, ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായൊരു വ്യതിമുദ്ര പതിപ്പിച്ച കഥാകൃത്ത്‌ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച്, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു, മലയാളിയായ തെന്നിന്ത്യന്‍ താരം അമല പോളും നവയുഗ തരംഗമായി വിശേഷിപ്പിക്കപെടുന്ന ഫഹദ് ഫാസിലും നായികാനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, കെ.രാജഗോപാല്‍ ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവക്കപെടുന്നു. അതില്‍ മനംനൊന്ത് നടക്കുന്ന സിദ്ധാര്‍ത്ഥനെ ഗുരുതുല്യനായ ഉതുപ്പ് വള്ളിക്കാടന്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുന്നു. ഉതുപ്പിന്റെ പരിചയത്തിലുള്ള ഐറിന്‍ ഗാര്‍ഡനര്‍ എന്ന ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ സഹായിക്കുക എന്ന ദൗത്യം അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറ്റെടുക്കുന്നു. പ്രത്യേക ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തിയ ഐറിന്‍, സിദ്ധാര്‍ത്ഥന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിചേരുന്നു. എന്താണ് ഐറിന്റെ ലക്ഷ്യം, അവര്‍ എങ്ങനെ ലക്ഷ്യത്തിലെത്തിചേരുന്നു എന്നെല്ലാമാണ് ഈ സിനിമയുടെ കഥ. അയ്മനം സിദ്ധാര്‍ത്ഥനായി ഫഹദ് ഫാസിലും, ഐറിന്‍ ഗാര്‍ഡനറായി അമല പോളും, വള്ളിക്കാടനായി ഇന്നസെന്റും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഡയമണ്ട് നെക്ക്ലെയ്സിന് ശേഷം ഡോക്ടര്‍ ഇക്ക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥ തന്നെയാണ്. ആ കഥയെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ പ്രേക്ഷകര്‍ക്കും ഫഹദ് ഫാസിലിന്റെ ആരാധകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുവാനാണ് തിരക്കഥകൃത്ത് ശ്രമിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ കഥ മനസ്സിലാവുന്ന പ്രേക്ഷകര്‍ക്ക്‌ തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളെല്ലാം തന്നെ പ്രവചിക്കനാവുന്ന രീതിയിലായത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മരസമുളവാക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതുപോലെ, ഐറിന്‍ തന്റെ ലക്ഷ്യത്തിലെത്തിചേരുന്ന കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതുവാന്‍ സാധിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയുടെ മൂല കഥയെതെന്നു ചിന്തിക്കുമ്പോള്‍, ആദ്യപകുതിയിലെ അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയ കളികളും പ്രേമവും ഒക്കെ ഈ സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചിന്തകുഴപ്പത്തിലാവും പാവം പ്രേക്ഷകര്‍. മികച്ച തിരക്കഥകള്‍ എഴുതിയിട്ടുള്ള ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തില്‍ നിന്നും ഇതിലും മികച്ച ഒരു തിരക്കഥയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

സംവിധാനം: ആവറേജ്
ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ നിന്നും കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ ആ ഘടകങ്ങളെല്ലാം കൃത്യമായ ചേരുവയായി ഈ സിനിമയില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു അന്തിക്കാട്‌ കയോപ്പ് പതിഞ്ഞ സിനിമയല്ല. മുന്‍കാല അന്തിക്കാട്‌ സിനിമകള്‍ പോലെ, ലളിതമായ കഥയും അവതരണവും, ഏച്ചുകെട്ടല്ലിലാത്ത കഥാസന്ദര്‍ഭങ്ങളും, ലാളിത്യമാര്‍ന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കുടുംബബന്ധത്തിനെ ശക്തിയെതെന്നു മനസ്സിലാക്കിത്തരുന്ന രംഗങ്ങളും ഈ സിനിമയിലുണ്ടെങ്കിലും, അവയൊന്നും പുതുമ നല്‍ക്കുന്നവയോ പ്രേക്ഷകരെ തൃപ്തിപെടുത്തുന്നവയൊ അല്ല. രസകരമായ രീതിയില്‍ ഇക്ക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ ഇത്രയും വര്‍ഷത്തെ സംവിധായകന്റെ അനുഭവസമ്പതോന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതായി തോന്നിയില്ല. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് അവധിക്കാലത്ത് കണ്ടാസ്വദിക്കാവുന്നൊരു സത്യന്‍ അന്തിക്കാട്‌ സിനിമ തന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

സാങ്കേതികം: എബവ് ആവറേജ്
പ്രദീപ്‌ നായരുടെ ചായഗ്രഹണവും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ച ഘടഗങ്ങള്‍ തന്നെ. സത്യന്‍ അന്തിക്കാട്‌ ശൈലിയില്‍ തന്നെ കെ. രാജഗോപാല്‍ ചിത്രസന്നിവേശം നിര്‍വഹിച്ചു. റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓമനപ്പൂവേ എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷകരെ രസിപ്പികുന്നത്. പാണ്ട്യന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥ ആവശ്യപെടുന്ന രീതിയില്‍ തന്നെയാണ്.

അഭിനയം: എബവ് ആവറേജ്
നവയുഗ സിനിമകളുടെ അഭിവാജ്യഘടകമായ ഫഹദ് ഫാസില്‍ ജനകീയ നായകവേഷത്തിലെത്തിയ കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥനെ തനിക്കാവുംവിധം മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച അമല പോള്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ഐറിന്‍ എന്ന കഥാപാത്രത്തെ അമിതാഭിനയം കാഴ്ച്ചവെക്കാതെ മിതത്വമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ അമല പോളിന് സാധിച്ചു. ഇവരെ കൂടാതെ, ഇന്നസെന്റ്, പ്രകാശ്‌ ബാരെ, നീരജ് മാധവ്, ലക്ഷ്മി ഗോപാലസ്വാമി, മുത്തുമണി, ഷഫ്ന, കൃഷ്ണപ്രഭ, വത്സല മേനോന്‍, റിയാ സൈറാ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസില്‍ - അമല പോള്‍
2. നര്‍മ്മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
3. പ്രദീപ്‌ നായരുടെ ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ: കേട്ടുപഴകിയ കഥയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ പോരായ്മകളാണെങ്കിലും, 2 മണിക്കൂര്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിചിരുത്തുവാന്‍ അന്തിക്കാടന്‍ ശൈലിയിലുള്ള അവതരണത്തിനും, ഫഹദ് ഫാസില്‍ - അമല പോള്‍ തരജോടികള്‍ക്കും സാധിക്കുന്നു. 

ഒരു ഇന്ത്യന്‍ പ്രണയകഥ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
നിര്‍മ്മാണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: പാണ്ട്യന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

22 Sept 2013

നോര്‍ത്ത് 24 കാതം - നേര്‍ദിശയിലേക്കു നയിക്കുന്ന നല്ല സിനിമ 7.00/10

ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും നായികാനായകന്മാരാകുന്ന സിനിമയാണ് നോര്‍ത്ത് 24 കാതം. നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യാത്രകള്‍ ചിലരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന തലവാചകത്തോടെ പ്രേക്ഷകരിലെക്കെത്തിയ നോര്‍ത്ത് 24 കാതം, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ നേര്‍ദിശയിലേക്ക് നയിക്കുന്ന വിരളം സിനിമകള്‍ ഉള്‍പെടുന്നു. അപരിചിതരായ ഗോപാലകൃഷ്ണന്‍ മാഷും, ഹരികൃഷ്ണനും, നാരായണിയും ഒരു ട്രെയിന്‍ യാത്രക്കിടയില്‍ പരിച്ചയപെടുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മൂവരും കൊല്ലം ജില്ലയിലെ ഒരു സ്ഥലത്ത് നിന്നും കോഴിക്കോടിലേക്കു യാത്ര പോകുന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ മൂവരും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചുക്കൊണ്ടാണ് യാത്ര ചെയ്യുന്നത്. ആ യാത്രയ്ക്കൊടുവില്‍, ഏറെ പ്രത്യേകതയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണന്റെ ജീവിത ശൈലിയും ദിനചര്യകളും മാറുന്നു. ഹര്‍ത്താല്‍ ദിനത്തിലുള്ള യാത്ര അയാളെ പലതും പഠിപ്പിക്കുന്നു. എന്തിനാണ് മൂവരും ആ യാത്ര നടത്തുന്നത്?, എന്ത് കാരണങ്ങള്‍ക്കൊണ്ടാണ് ഹരികൃഷ്ണന്റെ സ്വഭാവത്തില്‍ മാറ്റം വന്നത്? എന്നതാണ് ഈ സിനിമയുടെ കഥ. ഹരികൃഷ്ണനായി ഫഹദ് ഫാസിലും, ഗോപാലകൃഷ്ണന്‍ മാഷായി നെടുമുടി വേണുവും, നാരായണിയായി സ്വാതിയും അഭിനയിച്ചിരിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയ്ക്ക് ശേഷം ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ സിനി ആര്‍ട്ട്സിന് വേണ്ടി സി.വി.സാരഥി നിര്‍മ്മിച്ചിരിക്കുന്ന നോര്‍ത്ത് 24 കാതതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ദിലീപ് ഡെന്നിസ് ചിത്രസന്നിവേശവും ഗോവിന്ദ് മേനോന്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് മേനോനും റെക്സ് വിജയനുമാണ് ഈ സിനിമയിലെ പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ഗുഡ്
സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രത്യേകള്‍ ഏറെയുള്ള വ്യക്തികളും, ദിനച്ചര്യകളില്‍ കൃത്യനിഷ്ഠതയും അമിതമായ വൃത്തിയും കാത്തുസൂക്ഷിക്കുന്ന വ്യക്തികളും സമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങുന്നവരാണ്. അത്തരത്തിലുള്ള സ്വഭാവഗുണങ്ങളുള്ള ഹരികൃഷ്ണന്റെ മേല്പറഞ്ഞ സ്വഭാവങ്ങള്‍ എല്ലാം ഒരു യാത്രയോടെ മാറിമറയുന്നു. ചില യാത്രകളും യാത്രക്കിടയില്‍ വന്നു ചേരുന്ന അനുഭവങ്ങളും പരിച്ചയപെടുന്ന വ്യക്തികളും ഒരാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതാണ് ഈ സിനിമയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രേക്ഷകരോട് പറയുന്നത്. ഒരല്പം ഇഴച്ചില്‍ ആദ്യപകുതിയില്‍ അനുഭവപെട്ടിട്ടുണ്ടെങ്കിലും, ഹരികൃഷ്ണന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കികൊടുക്കുവാന്‍ വേണ്ടിയുള്ള കഥാസന്ദര്‍ഭങ്ങളായതിനാല്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍, മൂവരുടെയും യാത്ര തുടങ്ങി അവസാനിക്കുന്നതു വരെയുള്ള രംഗങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിച്ചു.കഥയ്ക്ക്‌ അനിവാര്യമാല്ലത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അതുപോലെ, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകനും മനസ്സിലാകുന്ന രീതിയില്‍ കഥ പറഞ്ഞതും തിരക്കഥയുടെ കഴിവ് തന്നെ. 


സംവിധാനം: ഗുഡ്
ഒരു നവാഗത സംവിധായകനാണ് താനെന്ന പ്രേക്ഷകര്‍ക്ക്‌ തോന്നാത്തവിധം ഈ സിനിമ സംവിധാനം ചെയ്യുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് സാധിച്ചിട്ടുണ്ട്. കഥയില്‍ അടങ്ങിയിട്ടുള്ള ചെറിയ സന്ദേശം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയും വേഗതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ഓരോ കഥയ്ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തും, കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുക്കൊണ്ടും ഏവര്‍ക്കും രസിക്കാവുന്ന ചിന്തിക്കാവുന്ന ഒരു സിനിമയെടുത്തു വിജയിപ്പിച്ചു. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളോ, രംഗങ്ങളോ, പാട്ടുകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നും തന്നെ ഈ സിനിമയില്ല. ഈ ഓണക്കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവകള്‍ക്കും ഒന്നിച്ചിരുന്നു ആസ്വദിക്കാനാവുന്ന സിനിമ തന്നെയാണ് നോര്‍ത്ത് 24 കാതം. അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
നവാഗതനായ ജയേഷ് നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയില്‍ മൂവരും ട്രെയിനിലും, ഓട്ടോയിലും, ബസ്സിലും, ബൈക്കിലും, ബോട്ടിലും, ജീപ്പിലും, ടെമ്പോ വാനിലും, കാറിലും, വഞ്ചിയിലും, നടന്നുമൊക്കെ നടത്തുന്ന യാത്രകളും എത്തിച്ചേരുന്ന സ്ഥലങ്ങളും വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കാന്‍ ജയേഷ് നായര്‍ക്ക്‌ സാധിച്ചു. മേല്പറഞ്ഞ രംഗങ്ങളെല്ലാം വേഗതയോടെ കോര്‍ത്തിണക്കുവാന്‍ ദിലിപ് ഡെന്നിസിന് കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്  പുതുമുഖം ഗോവിന്ദ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് പാട്ടുകളും സിനിമയുടെ കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്ന് പോകുന്നവയാണ്. വ്യതസ്തമായ രീതിയില്‍ ചിട്ടപെടുത്തിയ സിനിമയുടെ ടൈറ്റില്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഗോവിന്ദ് മേനോന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകുന്ന രീതിയിലായത് പ്രേക്ഷകരെ രസിപ്പിച്ചു. രാജാകൃഷ്ണന്റെ ശബ്ദമിശ്രണവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ നവയുഗത്തിനു തുടക്കമിട്ട ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയിലെ ഹരികൃഷ്ണന്‍. പ്രത്യേകതകള്‍ ഏറെയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണനെ അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ താന്‍ തന്നെയാണ് എന്ന് പ്രേക്ഷകരെ ബോധ്യപെടുത്തുന്ന വിധമായിരുന്നു ഫഹദിന്റെ അഭിനയം. രാജിവ് നാഥ്-മോഹന്‍ലാല്‍ ടീമിന്റെ അഹം എന്ന സിനിമയിലെ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തെ ഓര്‍മ്മപെടുത്തുന്ന വിധത്തില്‍ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനോപ്പം മലയാളത്തിലെ രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ച സ്വാതി റെഡ്ഡിയും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ഇവരോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച നെടുമുടി വേണു അത്ഭുതപെടുത്തുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ നെടുമുടി വേണുവിന്റെ അഭിനയം സമീപകാലത്തെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കെണ്ടാതാണ്. ചെറിയ വേഷങ്ങളിലെത്തിയ തമിഴ് നടന്‍ പ്രേംജി അമരനും, ജിനു ജോസും, ചെമ്പന്‍ വിനോദ് ജോസും, ശ്രീനാഥ് ഭാസിയും മികവു പുലര്‍ത്തി. തലൈവാസല്‍ വിജയ്‌, ഗീത, മുകുന്ദന്‍, വിജയന്‍ പെരിങ്ങോട്, പ്രിവിന്‍ വിനിഷ്, ദീപക് നാഥന്‍, സലാം, ശ്രിന്ദ ആഷബ് എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. ഫഹദ് ഫാസില്‍, നെടുമുടി വേണു എന്നിവരുടെ അഭിനയം
4. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സംവിധാനം
5. പശ്ചാത്തല സംഗീതം

നോര്‍ത്ത് 24 കാതം റിവ്യൂ: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ മികച്ചൊരു സന്ദേശം നല്‍ക്കുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

നോര്‍ത്ത് 24 കാതം റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്] 
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം:സി.വി.സാരഥി
ബാനര്‍: സൂര്യ സിനി ആര്‍ട്ട്സ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: ഗോവിന്ദ് മേനോന്‍, റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: ഗോവിന്ദ് മേനോന്‍
കലാസംവിധാനം:ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
സൗണ്ട് ഡിസൈനര്‍: രാജകൃഷ്ണന്‍
വിതരണം: ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സ്

15 Sept 2013

ഡി കമ്പനി - ചേരുവകള്‍ തെറ്റിയ ബോറ ഡി കമ്പനി 4.00/10

 
രഞ്ജിത്തിന്റെ കേരള കഫേ, മേജര്‍ രവിയുടെ ഒരു യാത്രയില്‍, അമല്‍ നീരദിന്റെ 5 സുന്ദരികള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അന്തോളജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് വിനോദ് വിജയന്‍റെ നേതൃത്വത്തില്‍ എം.പത്മകുമാര്‍, ദിപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധാനം നിര്‍വഹിച്ച മൂന്ന് ഹൃസ്വചിത്രങ്ങളുടെ ഡി കമ്പനി. ആക്ഷന്‍-ത്രില്ലര്‍-സസ്പെന്‍സ് ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമകളായ ഒരു ബൊളീവിയന്‍ ഡയറി 1995, ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍, ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിവയാണ് ഡി കമ്പനിയിലെ സിനിമകള്‍. അന്നയും റസൂലും എന്ന സിനിമയ്ക്ക് ശേഷം ഡി കട്ട്സിന്റെ ബാനറില്‍ വിനോദ് വിജയനും കെ.മോഹനനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഫഹദ് ഫാസില്‍, ജയസുര്യ, അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, സമുദ്രക്കനി, ഭാമ, തനുശ്രീ ഘോഷ്, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ബൊളീവിയന്‍ ഡയറി 1995 - 3.60/10
ജി.എസ്.അനിലിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയായ ഒരു ബൊളീവിയന്‍ ഡയറി 1995 ആണ് ഡി കമ്പനിയിലെ ആദ്യ സിനിമ. മാവോയിസ്റ്റ് നേതാവായ ചൌകിധാര്‍ ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കണ്ണവം കാട്ടിലെ ആദിവാസികളെ തേടിയെത്തുന്നു. ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്ന സന്ദേശം അവര്‍ക്ക് നല്‍ക്കാന്‍ വേണ്ടിയാണ് ചൌകിധാര്‍ അവിടെയെത്തുന്നത്. പക്ഷെ, മാവോയിസം തടയുവാന്‍ വേണ്ടി ചൌകിധാറിനെ അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണവം കാട്ടിലെത്തുന്നു. ചൌകിധാറിനെ സംരക്ഷിക്കുന്ന ആദിവാസി യുവാവാണ് ചിന്നന്‍. നേതാവിനെ കണ്ടുപിടിക്കുന്നതിനു വേണ്ടി പോലീസ് ചിന്നനെ അറ്റസ്റ്റ് ചെയുന്നു. തുടര്‍ന്ന് ചിന്നനും ചൌകിധാറിനും എന്ത് സംഭവിച്ചു എന്നതാണ് ഈ ലഘു സിനിമയുടെ കഥ. ചിന്നനായി ആസിഫ് അലിയും, ചൌകിധാറായി സമുദ്രക്കനിയും അഭിനയിച്ചിരിക്കുന്നു. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ അനന്യയും ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം. അജിത്കുമാര്‍ ചിത്രസന്നിവേശവും രതീഷ്‌ വേഗ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. ചായാഗ്രഹണം
3. ലോക്കെഷന്‍സ്

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. അഭിനയം

ഒരു ബൊളീവിയന്‍ ഡയറി 1995 റിവ്യൂ: മോശമല്ലാത്ത ഒരു പ്രമേയത്തിന്റെയും പിന്‍ബലം ലഭിച്ചിട്ടും, പുതുമുയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും, കഥയുടെ അവതരണ രീതിയിലും പാളിച്ചപറ്റിയ അനിലിനും പത്മകുമാറിന് നിരാശമാത്രമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ സാധിച്ചത്.

ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

സംവിധാനം: എം. പത്മകുമാര്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌ കുമാര്‍
സംഗീതം: രതീഷ്‌ വേഗ
വസ്ത്രാലങ്കാരം: പഴനി

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ - 3.80/10
അനൂപ്‌ മേനോന്റെ രചനയില്‍ ദിപന്‍ സംവിധാനം ചെയ്ത ഗാങ്ങ്സ് ഓഫ് വടക്കുംനാഥനാണ് ഡി കമ്പനിയിലെ രണ്ടാമത്തെ ഹൃസ്വചിത്രം. ബംഗാളൂരുവിലെ കോടീശ്വരനായ ബിസിനെസ്സുക്കാരന്‍ അജയ് മല്ല്യയുടെ കൊലപാതകം അന്വേഷിക്കുവാനായി അക്ബര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തൃശ്ശൂരിലെത്തുന്നു. അവിടെയുള്ള കൊട്ടേഷന്‍ സംഘങ്ങളെ കേന്ദ്രികരിച്ചാണ് അക്ബറിന്റെ അന്വേഷണം. തൃശ്ശൂരിലെ കൊട്ടേഷന്‍ സംഘങ്ങളുടെ തലവന്മാരായ റാഫേല്‍ ആലൂക്കാരന്‍, വരാല് ജെയ്സണ്‍, കുപ്പി സൈമണ്‍ എന്നിവരെ തമ്മിലടിപ്പിചിക്കൊണ്ടാണ് അവരെ പിടിയലാക്കാനുള്ള അക്ബറിന്റെ ശ്രമം. അക്ബറിന്റെ ശ്രമം എത്രത്തോളം വിജയിക്കുമെന്നും, എന്ത്കൊണ്ടാണ് അക്ബര്‍ മേല്പറഞ്ഞ മാര്‍ഗം സ്വീകരിച്ചതെന്നുമാണ് ഈ ലഘു സിനിമയുടെ സസ്പെന്‍സ്. അക്ബറായി അനൂപ്‌ മേനോനും, വരാല് ജെയ്സണായി ജയസൂര്യയും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, ദീപക് പരമ്പോള്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
2. സംഭാഷണങ്ങള്‍
3. ജയസുര്യയുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥയും കഥാസന്ദര്‍ഭങ്ങളും
2. ദിപന്റെ സംവിധാനം 

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും ദിപന്റെ സംവിധാന രീതിയും ഗാങ്ങ്സ് ഓഫ് വടക്കുംനാഥനെ സ്ഥിരം സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വേറിട്ടതാക്കിയില്ല.

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ദിപന്‍
രചന: അനൂപ്‌ മേനോന്‍ 
ചായാഗ്രഹണം: ഭരണി കെ.ധരന്‍
ചിത്രസന്നിവേശം: സാംജിത്
സംഗീതം: ഗോപി സുന്ദര്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍

ഡേ ഓഫ് ജഡ്ജ്മെന്റ് - 4.70/10
റെഡ് അലര്‍ട്ട് എന്ന കലാഭവന്‍ മണി സിനിമയ്ക്ക് ശേഷം വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ലഘു സിനിമയാണ് ഡേ ഓഫ് ജഡ്ജ്മെന്റ്. ഫഹദ് ഫാസിലും തനുശ്രീ ഘോഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ്. ഡോക്ടര്‍ സുനിലിന്റെ ഭാര്യയുടെ മരണം അന്വേഷിക്കുവാനാണ് സറീന എന്ന കമ്മിഷണര്‍ കേരളത്തിലെത്തുന്നത്. മലയാള സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള കുറ്റാന്വേഷണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. പ്രവചിക്കാനവുന്ന സസ്പെന്‍സാണ് ഈ സിനിമയുടെ ക്ലൈമാക്സില്‍ കാണിക്കുന്നതെങ്കിലും, ഫഹദ് ഫാസിലിന്റെ മികച്ച അഭിനയവും കുറ്റാന്വേഷണ രീതിയിലുള്ള പുതുമയും പ്രേക്ഷരെ രസിപ്പിച്ചു. പക്ഷെ, ഈ ലഘു സിനിമയുടെ 1 മണിക്കൂര്‍ ദൈര്‍ഘ്യം ശരിക്കും ഒരു ബോറന്‍ അനുഭവമായിരുന്നു. സുനിലായി ഫഹദ് ഫാസിലും, സറീനയായി തനുശ്രീ ഘോഷും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഭാമ, ജിനു ജോസ്, പൂജ എന്നിവരുമുണ്ട് ഈ സിനിമയില്‍. രാജേഷ്‌ രവിയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സംയോജിപ്പിച്ചത് അരുണ്‍ ആണ്. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം നല്‍കിയത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസിലിന്റെ അഭിനയം
2. പുതുമയുള്ള കുറ്റാന്വേഷണ രീതി
3. കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. പ്രവചിക്കാനവുന്ന സസ്പെന്‍സ്  

ഡേ ഓഫ് ജഡ്ജ്മെന്റ് റിവ്യൂ: പുതുമയുള്ള കുറ്റാന്വേഷണ രീതിയും ഫഹദ് ഫാസിലിന്റെ സാന്നിധ്യവും ഈ സിനിമയെ വ്യതസ്തമാക്കുന്നുണ്ടെങ്കിലും, പ്രവചിക്കാനവുന്ന സസ്പെന്‍സും 1 മണിക്കൂര്‍ ദൈര്‍ഘ്യവും ഈ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. 

ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വിനോദ് വിജയന്‍
രചന: രാജേഷ്‌ രവി
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: അരുണ്‍
സംഗീതം: രാഹുല്‍ രാജ്
വസ്ത്രാലങ്കാരം: അനൂപ്‌ 

ഡി കമ്പനി റിവ്യൂ: വ്യതസ്ത പ്രേമയങ്ങളടങ്ങുന്ന മൂന്ന് ലഘു സിനിമകളുടെ ഡി കമ്പനിയെ, ചേരുവകള്‍ തെറ്റി പാകപെടുതിയെടുത്ത വെറുമൊരു ബോറടി കമ്പനിയാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദികള്‍ തിരക്കഥ രചയ്തക്കളും സംവിധായകരുമാണ്.

ഡി കമ്പനി റേറ്റിംഗ്: 4.00/10
ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10 
ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
ടോട്ടല്‍ 12.1/30 [4/10] 

നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് കെ.മോഹനന്‍, വിനോദ് വിജയന്‍
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി, രാജേഷ്‌ നെമാറ
സംഘട്ടനം: അന്‍പറിവ്
വിതരണം: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്

25 Jun 2013

അഞ്ചു സുന്ദരികള്‍ - സേതുലക്ഷ്മി 7.50, ഇഷ 5.30, ഗൗരി 4.20, കുള്ളന്റെ ഭാര്യ 7.30, ആമി 6.50

രഞ്ജിത്തിന്റെ കേരളകഫെ, മേജര്‍ രവിയുടെ ഒരു യാത്രയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം അന്തോളോജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചു സുന്ദരികള്‍. മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് നല്‍ക്കിയ സംവിധായകരാണ് അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍ എന്നിവര്‍. അവരോടൊപ്പം ഷൈജു ഖാലിദ്‌ എന്ന ചായഗ്രഹകാനും ചേരുമ്പോള്‍ അഞ്ചു കഴിവുള്ള സംവിധയകരുണ്ടായിരിക്കുന്നു. സമീപകാലത്ത് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടീനടന്മാരില്‍ അഞ്ചു പേരാണ് ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ബിജു മേനോന്‍, കാവ്യ മാധവന്‍... ഇവരില്‍ ഓരോരുത്തരും ഓരോ ലഘു സിനിമകളുടെ ഭാഗമാകുമ്പോള്‍ അവയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്‌.. അതുപോലെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിവിധ തിരക്കഥ രചയ്താക്കള്‍, ചായഗ്രഹാകര്‍, ചിത്രസന്നിവേശകര്‍, സംഗീത സംവിധായകര്‍., അങ്ങനെ വിവിധ മേഘലയിലുള്ള കഴിവുള്ളവര്‍ ഒന്നിക്കുന്ന സിനിമയാണ് അഞ്ചു സുന്ദരികള്‍..

സുന്ദരികളായ അഞ്ചു സ്ത്രീകളെ മകളായും സുഹൃത്തായും കാമുകിയായും ഭാര്യയായും ഓരോ സിനിമകളിലൂടെ അഞ്ചു സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നു. അഞ്ചു ലഘു സിനിമകളില്‍ ആദ്യം ഷൈജു ഖാലിദിന്റെ സേതുലക്ഷ്മിയും, രണ്ടാമാതായി സമീര്‍ താഹിറിന്റെ ഇഷയും, മൂന്നാമത് ആഷിക് അബുവിന്റെ ഗൗരിയും, നാലാമത് അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യയും, അവസാനം അന്‍വര്‍ റഷീദിന്റെ ആമിയും.

സേതുലക്ഷ്മി: 7.50/10

കഥ, തിരക്കഥ: 7/10[ഗുഡ്]
എം. മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ ആസ്പദമാക്കി ശ്യാം പുഷ്കരനും മുനീര്‍ അലിയും ചേര്‍ന്നാണ് സേതുലക്ഷ്മിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ശക്തമായ ഒരു പ്രമേയത്തിന്റെ പിന്‍ബലത്തോടെ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ഒരു നിമിഷം നൊമ്പരപെടുത്തുന്നു. 

സംവിധാനം: 8/10 [വെരി ഗുഡ്]
ചായഗ്രഹാകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈജു ഖാലിദിന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായി. ഈ പ്രമേയത്തിന് അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, അനിയോജ്യരായ കുട്ടികളെ കണ്ടെത്തുവാനും അവരെ അഭിനയിപ്പിക്കുവാനും, കഥ പറയുന്നതിനായി കണ്ടെത്തിയ ലോക്കേഷനും സിനിമയ്ക്ക് ഗുണം ചെയ്തു. ഈ ലഘു സിനിമകളിലെ ഏതു സിനിമ മറന്നാലും ഒരു പ്രേക്ഷകനും സേതുലക്ഷ്മിയെ മറക്കില്ല. 

സാങ്കേതികം: 3.5/5[ഗുഡ്]
ആല്‍ബിയാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. സംവിധായകന്റെ മനസ്സിലുള്ള ഓരോ ഫ്രെയുമുകളും ദ്രിശ്യഭംഗി കൈവിടാതെ വിശ്വസനീയതയോടെ ചിത്രീകരിക്കുവാന്‍ ആല്‍ബിയ്ക്ക് സാധിച്ചു.

അഭിനയം: 4/5[വെരി ഗുഡ്]
സേതുലക്ഷ്മിയായി അവിസ്മരണീയമായ അഭിനയമാണ് ബേബി അനഘ കാഴ്ചവെച്ചിരിക്കുന്നത്. അനഘയോടൊപ്പം മാസ്റ്റര്‍ ചേതനും മികച്ച അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ആരണ്യകാണ്ഡം എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.


സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3.ചായാഗ്രഹണം, സംവിധാനം
4.ബേബി അനഘ, മാസ്റ്റര്‍ ചേതന്‍ എന്നിവരുടെ അഭിനയം

റിവ്യൂ: മികച്ചൊരു പ്രമേയത്തിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട്  രൂപപെടുത്തിയെടുത്ത കഥയും, കഥയോട് നീതിപുലര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, കുട്ടികളുടെ അഭിനയവും, മനോഹരമായ ഫ്രെയിമുകളും, മികച്ച സംവിധാനവും, നൊമ്പരപെടുത്തുന്ന ക്ലൈമാക്സും എല്ലാം ഒത്തുചേര്‍ന്ന മികച്ച ലഘു സിനിമയാണ് സേതുലക്ഷ്മി.

സംവിധാനം: ഷൈജു ഖാലിദ്‌
കഥ: എം.മുകുന്ദന്‍
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, മുനീര്‍ അലി
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: യക്സാന്‍ ഗാരി പെരേര

ഇഷ - 5.30/10

കഥ, തിരക്കഥ: 5/10 [ആവറേജ്]
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നിദ്രയ്ക്കു ശേഷം എഴുതുന്ന തിരക്കഥയാണ് ഇഷ. ഒരു ന്യൂ ഇയര്‍ രാവില്‍ പ്രത്യേക സാഹചര്യത്തില്‍വെച്ച് അജ്ഞാതരായ രണ്ടുപേര്‍ പരിചയപെടുന്നതും, അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉടലെടുക്കുന്നതും, അവസാനം ഒരു ചെറിയ സസ്പെന്‍സോടെ കഥ അവസാനിക്കുകയും ചെയുന്നു. അവസാന രംഗത്തിലെ സസ്പെന്‍സ് ഒഴികെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ ഈ ലഘു സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്കായിട്ടില്ല. ഇതിലും മികച്ചൊരു കഥയും കഥാസന്ദര്‍ഭങ്ങളും സിദ്ധാര്‍ഥില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

സംവിധാനം: 5/10 [ആവറേജ്]
ചാപ്പ കുരിശിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയുന്ന സിനിമയാണ് ഇഷ. ഇഷയിലൂടെ ഹിന്ദി സിനിമ നടി ഇഷ ഷെര്‍വാണി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിളിക്കാവുന്ന ഒന്നാണ് ഈ സിനിമ. വേഗത കൈവിടാതെ ചടുലമായ ദ്രിശ്യങ്ങളിലൂടെ കളര്‍ഫുള്‍ വിഷ്വല്‍സിലൂട കഥ പറയുവാന്‍ സമീര്‍ താഹിര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും കുറെക്കൂടെ കെട്ടുറപ്പുള്ള ഒരു വിഷയം ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാമായിരുന്നു. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ഒഴികെ മറ്റൊരു ആകര്‍ഷണവും സിനിമയ്ക്കില്ല. 

സാങ്കേതികം: 3.5/5 [ഗുഡ്]
ഈ സിനിമയ്ക്ക്  വേണ്ടി ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദ് ആണ്. മികച്ച വിഷ്വല്‍സും കളര്‍ഫുള്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. വേഗത നഷ്ടപെടാത്ത സന്നിവേശവും മോശമായില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 2.5/5 [ആവറേജ്]
ഹിന്ദി സിനിമയിലൂടെ പ്രശസ്തി നേടിയ ഇഷ ഷേര്‍വാണിയാണ് ഈ സിനിമയിലെ ഇഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മലയാളം അറിയാത്ത ഒരാളായത് കൊണ്ട് ഉച്ചാരണത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഇഷയായിയുള്ള അഭിനയം മോശമായില്ല. നിവിന്‍ പോളി നായകനായ ഈ ലഘു സിനിമയില്‍ നിവിന്റെ തന്നെ ശൈലിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരെ കൂടാതെ മലയാളികള്‍ അല്ലാത്ത മറ്റു മൂന്ന് കഥാപാത്രങ്ങളും സിനിമയിലുണ്ടായിരുന്നു.
 
സിനിമയില്‍ ഇഷ്ടപെട്ടവ:
1. ക്ലൈമാക്സ്
2. ചായാഗ്രഹണം, കലാസംവിധാനം
3. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. ഇഷ ഷേര്‍വാണിയുടെ അഭിനയം

റിവ്യൂ: ക്ലൈമാക്സ്  രംഗത്തിലെ ചെറിയൊരു സസ്പെന്‍സും, ആ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ പുതുമ നല്‍കുന്നുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും, ഇഷ ഷേര്‍വാണിയുടെ അഭിനയവും നിരാശപെടുത്തി.

സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: സിദ്ധാര്‍ഥ് ഭരതന്‍
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: പ്രശാന്ത്‌ പിള്ള

ഗൗരി - 4.20/10

കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
അമല്‍ നീരദിന്റെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് അഭിലാഷ് കുമാറാണ്. ലോജിക്കില്ലാത്ത ഒരു കഥയും ബോറടിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും എന്തിനോ വേണ്ടി ജീവിക്കുന്ന കുറെ കഥാപാത്രങ്ങളും എന്നല്ലാതെ മറ്റൊന്നും ഈ ലഘു സിനിമയുടെ കഥയ്ക്ക്‌ പിന്നില്‍ സംഭവിച്ചിട്ടില്ല.

സംവിധാനം: 3/10 [ബിലോ ആവറേജ്]
രാം ഗോപാല്‍ വര്‍മ്മ സിനിമകളെ ഓര്‍മ്മിപ്പിക്കും പോലെ ഏതോ കുറെ കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതിക തികവോടെ ചിത്രീകരിച്ചു എന്നല്ലാതെ, പൂര്‍ണമായും കഥയും കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ഉള്‍ക്കൊണ്ടിട്ടാണോ ആഷിക് അബു ഈ സിനിമ സംവിധാനം ചെയ്തത് എന്ന സംശയം പ്രേക്ഷകന് തോന്നുന്നതില്‍ തെറ്റില്ല. ആഷിക് അബുവില്‍ നിന്നും ഒരു മികച്ച സിനിമ പ്രതീക്ഷിച്ച എല്ലാവരും നിരാശരായി.

സാങ്കേതികം: 3.5/5 [ഗുഡ്]
രാജീവ് രവിയുടെ ചായാഗ്രഹണ മികവു ഒരുപാട്  സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ആ വിശ്വാസം തെറ്റിക്കാതെ മികച്ച വിഷ്വല്‍സ് ചിത്രീകരിച്ചുകൊണ്ട് സിനിമയ്ക്ക് ഒരു ജീവന്‍ നല്‍ക്കുവാന്‍ രാജീവിനു സാധിച്ചു. 5 സുന്ദരികളിലെ മറ്റു മൂന്ന് സിനിമകളും മികച്ച രീതിയില്‍ കോര്‍ത്തിണക്കിയ വിവേക് ഹര്‍ഷന്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ ലഘു സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. 

അഭിനയം: 3/5 [എബവ് ആവറേജ്]
കാവ്യ മാധവന്‍, ബിജു മേനോന്‍, ജയസുര്യ, ടിനി ടോം, റിമി ടോമി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കാവ്യാ മാധവന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ഗൗരി. ബിജു മേനോന്‍ തന്റേതായ ശൈലിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. ഷൈന്‍ ടോമും, ടിനി ടോമും, റിമി ടോമിയും മോശമാക്കിയില്ല. അവസാന രംഗത്ത് മാത്രം ജയസുര്യ പ്രത്യക്ഷപെട്ടു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.രാജീവ് രവിയുടെ ചായാഗ്രഹണം
2.കാവ്യ മാധവന്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, തിരക്കഥ 
2. സംവിധാനം 

റിവ്യൂ: നല്ലൊരു കഥയോ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളോ, കഥ പറയുവാന്‍ ആഷിക് അബു തിരഞ്ഞെടുത്ത രീതിയോ ഒന്നും ഈ ലഘു സിനിമയ്ക്ക് ചേരുന്ന രീതിയിലല്ല. 

സംവിധാനം: ആഷിക് അബു
കഥ: അമല്‍ നീരദ്
തിരക്കഥ, സംഭാഷണങ്ങള്‍: അഭിലാഷ് കുമാര്‍
ചായാഗ്രഹണം: രാജീവ്‌ രവി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: ബിജിബാല്‍

കുള്ളന്റെ ഭാര്യ - 7.30/10

കഥ, തിരക്കഥ: 7/10[ഗുഡ്] 
ഒരു ചൈനീസ് സിനിമയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഉണ്ണി.ആര്‍ കുള്ളന്റെ ഭാര്യ എന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തികളും, അവര്‍ ചെയുന്ന ശരികളും തെറ്റുകളും, അവര്‍ എങ്ങനെ സമൂഹത്തെ നോക്കിക്കാണുന്നു എന്നുമെല്ലാം ഈ ലഘു സിനിമയിലൂടെ ചര്‍ച്ചചെയുന്നത്. കുള്ളനായ ഭര്‍ത്താവിനെയും അയാളുടെ പോക്കക്കാരിയായ ഭാര്യയേയും അവരുടെ അയല്‍വാസികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ഉണ്ണി ആര്‍. തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

സംവിധാനം: 8/10 [വെരി ഗുഡ്]
അമല്‍ നീരദിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച സിനിമയാണ്  കുള്ളന്റെ ഭാര്യ. മികച്ചൊരു പ്രമേയം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ ഒരാളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചു വിജയിപ്പിചിട്ടുണ്ടെങ്കില്‍, അത് അമല്‍ നീരദ് എന്ന സംവിധായകന്റെ കഴിവ് തന്നെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: 3.5/5 [ഗുഡ്]
എല്ലാ അമല്‍ നീരദ് സിനിമയിലെന്ന പോലെ ഈ ലഘു സിനിമയിലും മഴത്തുള്ളികള്‍ വീഴവെ നായകനും നായികയും കുടയില്‍ മഴയത് നടക്കുന്ന രംഗങ്ങളുണ്ട്. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും ആ രംഗങ്ങളെ വിശേഷിപ്പിക്കാനില്ല. രണദീവിന്റെ ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ച നിന്ന ഒരു സിനിമയാണിത്. നായക കഥാപാത്രത്തെ കാഴ്ചപാടിലൂടെ സഞ്ചരിക്കുന്ന കഥയ്ക്ക്‌ നൂറു ശതമാനം നീതിപുലര്‍ത്തുന്നതായിരുന്നു ഈ സിനിമയിലെ എല്ലാ സാങ്കേതിക പ്രവര്‍ത്തകരുടെയും സംഭാവന.

അഭിനയം: 3.5/5 [ഗുഡ്]
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയവും സംഭാഷണ രീതിയുമാണ് ഈ സിനിമയുടെ വിജയത്തിന് ഒരു കാരണം. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ പുതുമുഖം ജിനു ബെന്‍, റീനു മാത്യൂസ്‌, മുത്തുമണി, ഷേര്‍ളി സോമസുന്ദരം എന്നിവരും കുറെ പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.തിരക്കഥയും സംഭാഷണങ്ങളും 
3.സംവിധാനം
4.ചായാഗ്രഹണം 
5.പശ്ചാത്തല സംഗീതം
6.നടീനടന്മാരുടെ അഭിനയം
 
റിവ്യൂ: ഉണ്ണി ആര്‍. എഴുതിയ കഥയോടും കഥാസന്ദര്‍ഭങ്ങളോടും സംഭാഷണങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയില്‍, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ് എന്നതാണ് അമല്‍ നീരദിന്റെ ഈ വിജയത്തിന് കാരണമായത്‌.

സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഉണ്ണി ആര്‍.
ചായാഗ്രഹണം: രണദീവ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: ഗോപി സുന്ദര്‍  

ആമി - 6.50/10  

കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്] 
പുതുമുഖം ഹാഷിര്‍ മുഹമ്മദ്‌ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ആമി. ബിസിനെസ്സ് ആവശ്യത്തിനായി കൊച്ചിയിലെത്തുന്ന അജ്മലിന്റെ ജീവിതത്തിലെ ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ലഘു സിനിമയുടെ കഥ. അജ്മലിന്റെ ജീവിതത്തിലെ ഓരോ നിര്‍ണ്ണായക ഘട്ടങ്ങളിലും ഫോണിലൂടെ ആമി അജ്മലിനെ രക്ഷിക്കുന്നുണ്ട്. ഓരോ കടങ്കഥയുടെ രൂപത്തിലൂടെ അവളുടെ സ്നേഹം അജ്മലിനു അവള്‍ മനസ്സിലാക്കികൊടുക്കുന്നു.

സംവിധാനം: 7/10 [ഗുഡ്] 
കേരള കഫേയിലെ ബ്രിഡ്ജ് എന്ന ലഘു സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അന്‍വര്‍ റഷീദ്  ഇത്തവണേ ത്രില്ലര്‍ മൂഡിലുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നത്. രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ച ചായാഗ്രഹണ മികവോടെ ഫഹദ് ഫാസിലിന്റെ അഭിനയ മികവിലൂടെ നല്ലൊരു ത്രില്ലര്‍ സംവിധാനം ചെയ്യുവാന്‍ അന്‍വര്‍ റഷീദിനും സാധിച്ചു.

സാങ്കേതികം: 3.5/5 [ഗുഡ്] 
അമല്‍ നീരദിന്റെ ചായാഗ്രഹണം ഈ ലഘു സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. അഞ്ചു സുന്ദരികളിലെ ഏറ്റവും മികച്ച വിഷ്വല്‍സ് ഈ സിനിമയിലേതാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ആകാശത്തിലെ നക്ഷത്രങ്ങളെ കാണിക്കുന്ന രംഗമായാലും ഫഹദിന്റെ  നിഴല്‍ നോക്കി  നടക്കുന്ന രംഗമായാലും ഓരോന്നിനും അതിന്റെ പ്രത്യേക ഭംഗിയുണ്ടായിരുന്നു. യക്സ്സന്‍ ഗാരിയുടെ സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 3/5 [എബവ് ആവറേജ്] 
ഫഹദ് ഫാസില്‍, അസ്മിത സൂദ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഹണി റോസ് എന്നിവരാണ്  ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദിന്റെ അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ കഥാപാത്രം അഭിനയിക്കാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെ എന്ന് അദ്ദേഹം തെളിയിക്കുന്ന പ്രകടനമാണ് ഈ സിനിമയിലെത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ഫഹദ് ഫാസിലിന്റെ അഭിനയം
2.അന്‍വര്‍ റഷീദിന്റെ സംവിധാനം
3.അമല്‍ നീരദിന്റെ ചായാഗ്രഹണം
4.ക്ലൈമാക്സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:  
1.മൂല കഥ

റിവ്യൂ: ഏവരെയും ത്രില്ലടിപ്പിക്കുന്ന ഒരു കഥ വ്യതസ്ത രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അന്‍വര്‍ റഷീദും, ഏതു വേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച ഫഹദ് ഫാസിലും വിജയിച്ചിരിക്കുന്നു.

സംവിധാനം: അന്‍വര്‍ റഷീദ് 
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഹഷര്‍ മുഹമ്മദ്‌ 
ചായാഗ്രഹണം: അമല്‍ നീരദ് 
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: യക്സാന്‍ ഗാരി പെരേര 

അഞ്ചു സുന്ദരികള്‍ റിവ്യൂ: പരീക്ഷണങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക്, ഒരുപറ്റം പ്രതിഭകളുടെ ഈ ചലച്ചിത്ര സംരംഭം ഇന്നും എന്നും ഓര്‍മ്മിക്കപെടും എന്നുറപ്പ്! 

നിര്‍മ്മാണം: അമല്‍ നീരദ്
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ഗാനരചന: കാവാലം നാരായണപണിക്കര്‍, റഫീക്ക് അഹമ്മദ്, സുനില്‍ രാജ് സത്യാ
കലാസംവിധാനം: ജൊസഫ് നെല്ലിക്കല്‍, പ്രശാന്ത്‌ മാധവ്, ഗോകുല്‍ദാസ്
മേക്കപ്പ്: മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രവീണ്‍ വര്‍മ്മ 
ശബ്ദമിശ്രണം: തപസ് നായക് 
തല്‍സമയ ശബ്ദ ലേഖനം: എസ്. രാധാകൃഷ്ണന്‍ 
വിതരണം: എ.എന്‍.പി. റിലീസ് ത്രൂ ഓഗസ്റ്റ് സിനിമ