30 Mar 2013

റെഡ്‌ വൈന്‍ - ശക്തമായ ചേരുവകളുള്ള വീഞ്ഞിന്റെ വീര്യം കുറഞ്ഞ അവതരണം 5.20/10

കേരളത്തിലെ സമകാലിക സാമൂഹിക പ്രശനങ്ങളായ ഭൂമാഫിയ, ആദിവാസികള്‍ക്കെതിരെ നടക്കുന്ന ചൂഷണം, സ്വാശ്രയ കോളേജുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം, ഫിനാന്‍ഷ്യല്‍ കമ്പനികളുടെ കൊള്ള പലിശ എന്നിവയ്ക്കെതിരെ വിരല്‍ചൂണ്ടിയ നേരും നെറിയുമുള്ള ധീരനായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സി.വി.അനൂപ്‌. വയനാട്ടിലെ അമ്പലവയല്‍ എന്ന ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരിക്കവേ കൊല്ലപെടുന്ന സി.വി.അനൂപിന്റെ കൊലയാളികളെ കണ്ടുപിടിക്കുക എന്ന ദൗത്യം ലഭിക്കുന്നത് കോഴിക്കോട് അസ്സിസന്റ്റ് പോലീസ് കമ്മിഷണര്‍ രതീഷ്‌ വാസുദേവനാണ്. പ്രതിയെ കണ്ടുപിടിക്കുന്നതിനു വേണ്ടി സി.വി.അനൂപിന്റെ ജീവിതത്തിലൂടെ രതീഷ്‌ വാസുദേവന്‍ നടത്തുന്ന സഞ്ചാരമാണ് റെഡ് വൈന്‍ എന്ന സിനിമയുടെ കഥ. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്.ഗിരീഷ്‌ ലാല്‍ നിര്‍മ്മിച്ചിരിക്കുന്ന റെഡ് വൈന്‍ സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ജോസിന്റെ സംവിധാന സഹായിയായിരുന്ന സലാം ബാപ്പുവാണ്.  

നവാഗത സംവിധയകന്‍ സലാം ബാപ്പുവിന് വേണ്ടി പുതുമുഖം മാമ്മന്‍ കെ.രാജനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. മനോജ്‌ പിള്ള ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നതും ബിജിബാലാണ്.

കഥ, തിരക്കഥ: ആവറേജ്
സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുകയും, ചൂഷണം ചെയ്യപെടുന്ന പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയുന്ന ഇന്നത്തെ തലമുറയിലെ വീര്യമുള്ള കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ കൊലപാതകവും, അതിന്റെ പിന്നിലുള്ള പ്രതികളുടെ ഉദ്ദേശ ലക്ഷ്യങ്ങളും, ഇന്നത്തെ സാമൂഹിക വ്യവസ്ഥകളും ഒക്കെ ചര്‍ച്ചചെയുന്ന കഥാസന്ദര്‍ഭങ്ങളാണ് മാമ്മന്‍ കെ.രാജന്‍ ഈ സിനിമയ്ക്ക് വേണ്ടി രചിച്ചിരിക്കുന്നത്. യുവ കമ്മ്യൂണിസ്റ്റ് നേതാവ് സി.വി.അനൂപ്‌ എന്ന കഥാപാത്രത്തിന്റെ രൂപികരണവും, പ്രതികളെ പിടികൂടുവാന്‍ വേണ്ടി അനൂപിന്റെ ജീവിതത്തിലൂടെ രതീഷ്‌ വാസുദേവന്‍ സഞ്ചരിക്കുന്ന രംഗങ്ങളും വിശ്വസനീയത തോന്നിപ്പിക്കും വിധത്തില്‍ എഴുതുവാന്‍ മാമ്മന്‍ കെ.രാജന് സാധിച്ചു. അതുപോലെ കൊള്ള പലിശക്കാരുടെ പിടിയില്‍ അകപെടുന്ന രമേശ്കുമാര്‍ എന്ന വാടക കൊലയാളുടെ ജീവിതവും, അയാള്‍ ആ കുറ്റകൃത്യം ചെയ്യുവാനുണ്ടായ സാഹചര്യവും പ്രേക്ഷകര്‍ക്ക്‌ വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ രംഗങ്ങളൊന്നും ഒരു കുറ്റാന്വേഷണ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ത്രില്ലിംഗ് രംഗങ്ങളായിരുന്നില്ല. സിനിമയിലുടനീളം ത്രില്ലിംഗ് രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ നിരാശരാകേണ്ടിവന്ന കാഴ്ചയാണ് കണ്ടത്. കഥയുടെ ക്ലൈമാക്സ് എത്തുന്നതിനു മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക്‌ കൊലയാളികളെയും, അവര്‍ അത് ചെയ്തതിന്റെ കാരണങ്ങളും മനസിലാകുന്നു. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും, നല്ലൊരു തിരക്കഥ രൂപപെടുത്തിയെടുക്കുവാന്‍ തിരക്കഥകൃത്തിനു സാധിക്കാത്തതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം.


സംവിധാനം: ആവറേജ്
ലാല്‍ ജോസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സലാം ബാപ്പുവിന്റെ ആദ്യ സിനിമ സംരംഭം മോശമായില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥയെ, നല്ല സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്താല്‍ ദ്രിശ്യവല്‍ക്കരിക്കുകയും, മികവുറ്റ അഭിനേതാക്കളുടെ സഹായത്തോടെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാനും സലാമിന് സാധിച്ചു. ഒന്നുകില്‍ ഒരു പൂര്‍ണ്ണ കുറ്റാന്വേഷണ സിനിമ എന്ന രീതിയില്‍ ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെ അവസാന നിമിഷം വരെ സസ്പെ
ന്‍സ് നിലനിര്‍ത്തണമായിരുന്നു. അല്ലെങ്കില്‍, ഇന്നത്തെ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കെതിരെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ സിനിമയാക്കണമായിരുന്നു. രണ്ടു വഞ്ചിയിലും കാലുകള്‍വെച്ചുകൊണ്ട്, ഒന്നുമല്ലാത്ത രീതിയില്‍ ഈ സിനിമ അവസാനിപ്പിച്ചത് പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. പഴക്കം കൂടും തോറും വീര്യം കൂടുന്ന ഈ ചുവന്ന വീഞ്ഞിന്റെ രുചിയില്ലതാക്കിയതിന്റെ ഒരു പങ്ക് സംവിധായകന്റെ പരിചയസമ്പത്തില്ലായ്മയാണ്. ഒരു താരസംഗമ സിനിമയായത്കൊണ്ട് ചാനലുകളും വിദേശത്തുള്ള വിതരണക്കാരും പണം വാരിയെറിഞ്ഞു നിര്‍മ്മതിവിനു ലാഭമുണ്ടാക്കിയത്കൊണ്ട് സലാം ബാപ്പു വിജയിച്ചു എന്ന് കരുതേണ്ട. ഇതിലും മികച്ചത് സലാമിനെ കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തില്‍, പ്രതീക്ഷയോടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

സാങ്കേതികം: ആവറേജ്
കോഴിക്കോടിന്റെ നാഗരികതയും വയനാടിന്റെ പച്ചപ്പും ഒരുപോലെ ക്യാമറയില്‍ പകര്‍ത്തിയ മനോജ്‌ പിള്ളയുടെ സംഭാവന ചെറുതല്ല. വിശ്വസനീയമായി ഓരോ രംഗങ്ങളും ചിത്രീകരിച്ചു സിനിമയ്ക്കുടനീളം ഒരു തീവ്രത നല്കിയത് മനോജിന്റെ ചായാഗ്രഹണ മികവു തന്നെ. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹ്മാണ് ഈ സിനിമയ്ക്ക് വേണ്ടി രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇതൊരു ഹൈപ്പര്‍ ലിങ്ക് സിനിമയായത് കൊണ്ട്, കഥ നടക്കുന്ന പല കാലഘട്ടങ്ങളും അടുത്തടുത്ത
രംഗങ്ങളിലും കോര്‍ത്തിണക്കെണ്ടിവരും. ആ ജോലി കൃത്യതയോടെ നിര്‍വഹിക്കുവാന്‍ രഞ്ജന് സാധിച്ചു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്ക്കിയത്. രണ്ടു പാട്ടുകളുള്ള ഈ സിനിമയില്‍ ഒരെണ്ണം പോലും മികവു പുലര്‍ത്തിയില്ല. അതുപോലെ, ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് ആവശ്യമായ രീതിയിലുള്ള പശ്ചാത്തല സംഗീതം നല്ക്കുവാനും ബിജിബാലിന് സാധിച്ചില്ല. സന്തോഷ്‌ രാമന്‍ നിര്‍വഹിച്ച കലാസംവിധാനവും എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും റോഷന്റെ മേക്കപും സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്.   

അഭിനയം: എബവ് ആവറേജ്
എല്ലാ ജനറേഷന്‍ പ്രേക്ഷകരെയും അന്നും ഇന്നും അത്ഭുതപെടുത്തുന്ന പത്മശ്രീ ഭരത് മോഹന്‍ലാല്‍, ഇന്നത്തെ ജനറേഷന്‍ പ്രേക്ഷകരുടെ ഹരമായിമാറിയ ഫഹദ് ഫാസില്‍, ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ന്യൂ ജനറേഷന്‍ നായകന്‍ ആസിഫ് അലി എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച റെഡ് വൈനില്‍, ഒന്നോ രണ്ടോ കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമാണ് മൂവര്‍ക്കുമുള്ളത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും. കൊല്ലപെടുന്നവന്റെയും കൊല്ലുന്നവന്റെയും ശരികളും തെറ്റുകളുമാണ് കൊലപാതകം അന്വേഷിക്കുന്നവന്‍ കണ്ടുപിടിക്കുന്നത്. ഈ മൂന്ന് കഥാപാത്രങ്ങളാണ് ഫഹദ് ഫാസിലും ആസിഫ് അലിയും മോഹന്‍ലാലും ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഖം, ഗ്രാന്‍ഡ്‌മാസ്റ്റര്‍ എന്നീ സിനിമകള്ക്ക് ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന വ്യതസ്ത പോലീസ് കഥാപാത്രമാണ് ഈ സിനിമയിലെ രതീഷ്‌ വാസുദേവന്‍. സി.വി.അനൂപ്‌ എന്ന കമ്മ്യൂണിസ്റ്റ് യുവനേതാവായി ഏവരെയും അത്ഭുതപെടുത്തുന്ന അഭിനയമാണ് ഫഹദ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ആസിഫ് അലിയും മോശമാക്കാത്ത രമേഷിനെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സൈജു കുറുപ്പ്, ടീ.ജി.രവി, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ജയപ്രകാശ്, ജയകൃഷ്ണന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, അനൂപ്‌ ചന്ദ്രന്‍, റോഷന്‍ ബഷീര്‍,
കൈലേഷ്, സംവിധയകന്‍ പ്രിയനന്ദനന്‍, നന്ദു പൊതുവാള്‍, മേഘ്ന രാജ്, അനുശ്രീ നായര്‍, മീര നന്ദന്‍, മിയ, മരിയ ജോണ്‍, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.ഫഹദ് ഫാസിലിന്റെ അഭിനയം
3.സംഭാഷണങ്ങള്‍
4.മനോജ്‌ പിള്ളയുടെ ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
2.ത്രസിപ്പിക്കാത്ത കുറ്റാന്വേഷണ രംഗങ്ങള്‍
3.
പഞ്ചില്ലാത്ത ക്ലൈമാക്സ് 


റെഡ്‌ വൈന്‍ റിവ്യൂ: ശക്തമായ പ്രമേയവും മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും പ്രതീക്ഷ നല്ക്കുന്നുണ്ടെങ്കിലും, ഒരു കുറ്റാന്വേഷണ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന സസ്പെന്‍സ് രംഗങ്ങളോ അഭിനയ മുഹൂര്‍ത്തങ്ങളൊ റെഡ് വൈനിലില്ല.

റെഡ്‌ വൈന്‍ റേറ്റിംഗ്: 5.20/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍
15.5/30 [5.2/10]


സംവിധാനം: സലാം ബാപ്പു
കഥ,തിരക്കഥ,സംഭാഷണം: മാമ്മന്‍ കെ.രാജന്‍
നിര്‍മ്മാണം: എ.എസ്.ഗിരീഷ്‌ ലാല്‍
ബാനര്‍: ഗൗരി മീനാക്ഷി മൂവീസ്
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
മേക്കപ്പ്:റോഷന്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: റീലാക്സ് ഇവന്റ്സ്

28 Mar 2013

ആമേന്‍ - നല്ല സിനിമകളുടെ നാമത്തില് ആമേന് 7.10/10

1970കളുടെ പശ്ചാത്തലത്തില് കുമരംകരി എന്ന ഗ്രാമത്തില് നടക്കുന്ന വ്യതസ്തമായ ഒരു പ്രണയ കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍. കുമരംകരിയിലെ ക്രിസ്തീയ ദേവാലയം വക ബാന്റ് സംഘത്തില് പ്രവര്ത്തിച്ചിരുന്ന എസ്ത്തപ്പാന്റെ മകനാണ് സോളമന്. അപ്പന്റെ മരണത്തിനു ശേഷം ബാന്റ് സംഘത്തില് ക്ലാര്നെറ്റ് വായിക്കുവാന് ആഗ്രഹിക്കുന്ന സോളമന്റെ കഴിവിനെ,പള്ളി വികാരിയയോ ഇടവകക്കാരോ വിശ്വസിക്കുന്നില്ല. ബാന്റ് സംഘത്തിന്റെ പ്രധാന ക്ലാര്നെറ്റ് വായനക്കാരനായ ലൂയിസ് പപ്പാന് മാത്രമാണ് ഉറ്റചങ്ങാതിയായിരുന്ന എസ്തപ്പന്റെ മകനു വേണ്ടി മറ്റുള്ളവരുമായി വാദത്തില് എര്പെടുന്നത്. ദരിദ്ര കുടുംബത്തില് ജനിച്ചു വര്ന്ന സോളമനും, അതെ നാട്ടിലെ സമ്പന്ന കുടുംബത്തില് ജനിച്ച ശോശന്നയും തമ്മില് പ്രണയത്തിലാണ്. ശോശന്നയുടെ മുമ്പില് മാത്രം മനോഹരമായി ക്ലാര്നെറ്റ് വായിക്കുന്ന സോളമന്, ബാന്റ് സംഘത്തില് ഇടംനെടുവാന് വേണ്ടി ക്ലാര്നെറ്റ് വായിക്കുവാന് പറ്റുന്നില്ല. സോളമന്റെയും ശോശന്നയുടെയും പ്രേമബന്ധം അറിയുന്ന ശോശന്നയുടെ വീട്ടുകാര്, അവള്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുവാന് ശ്രമിക്കുന്നു. ഈ പ്രശ്നങ്ങളോടൊപ്പം, തൊട്ടടുത്ത കരയിലെ മറിയാമ്മയുടെ ബാന്റ് സംഘത്തോടൊപ്പം സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന കുമരംകിരിയിലെ ബാന്റ് സംഘത്തെ പിരിച്ചുവിടാന് ശ്രമിക്കുന്ന പള്ളി വികാരിയും, കുമാരംകിരിയിലെ ബാന്റ് സംഘത്തെ നിരന്തരം കളിയാക്കുന്ന മറിയാമ്മയുടെ ബാന്റ് സംഘത്തെ വെല്ലുവിളികളും എല്ലാം കുമാരംകിരിയിലെ നാട്ടുവാസികളെയും സോളമനെയും ദോഷകരമായി ബാധിക്കുന്നു. ഈ പ്രശനങ്ങള്ക്കിടയില് ഒരാശ്വാസമായി വരുന്നു ഫാദര് വിന്സെന്റ് വട്ടോളി. വട്ടോളിയുടെ വരവോടെ സോളമനും കുമാരംകിരിയിലെ നാട്ടുവാസികളും വീണ്ടും ഉര്ജ്ജം വീണ്ടെടുക്കുന്നു. അങ്ങനെ, സോളമന്റെ ശോശന്നയോടുള്ള പ്രണയം ഒന്നുകൂടെ ശക്തമാകുകയും, സോളമന്റെ ക്ലാര്നെറ്റ് വായനയിലൂടെ അയാള്ക്ക് ബാന്റ് സംഘത്തില് ഇടവും നേടിക്കൊടുക്കുന്നു. തുടര്ന്നു കുമാരംകിരിയില് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ഗുഡ് 
സംവിധയകാന് ലിജോ ജോസ് പെല്ലിശ്ശേരിയും നവാഗതനായ പി.എസ്.റഫീക്കും ചേര്ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. കായലിനടുത്ത് സ്ഥിതി ചെയ്യുന്ന കുമരംകിരി എന്ന കൊച്ചു ഗ്രാമത്തില് നടക്കുന്ന സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ലിജോയും റഫീക്കും ചേര്ന്നു അമെനു വേണ്ടി എഴുതിയിരിക്കുന്നത്. നാട്ടുകാര് തമ്മിലുള്ള രസകരമായ പാരകളും വഴക്കുകളും ആക്ഷേപഹാസ്യ കഥാസന്ദര്ഭങ്ങളിലൂടെ, നര്മം കലര്ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില് ഉള്പെടുത്തിയിരിക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങളുള്ള ഈ സിനിമയില് ഓരോ കഥാപാത്രത്തിന്റെ രൂപികരണവും വളരെ ശ്രദ്ധയോടെയാണ് തിരക്കഥ രചയ്താക്കള് എഴുതിയിരിക്കുന്നത്. സോളമന്റെയും ശോശന്നയുടെയും ഫാദര് വട്ടോളിയുടെയും ലൂയിസ് പാപ്പാന്റെയും പള്ളി വികരിയുടെയും മറിയാമ്മയുടെയും ഒക്കെ കഥാപാത്രരൂപികരണം കൃത്യമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഭാഷണങ്ങളും എഴുതുവാന് ലിജോയ്ക്കും റഫീക്കിനും സാധിച്ചു. സോളമനും ശോശന്നയും തമിലുള്ള പ്രണയരംഗങ്ങള് എചുകെട്ടലില്ലാതെ അവതരിപ്പിക്കുവാന് തിരക്കഥ രചയ്തകള്ക്ക് കഴിഞ്ഞുട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിലും രണ്ടംപകുതിയിലും കുറെയേറെ രംഗങ്ങള് വലിചുനീട്ടിയതു പോലെ അനുഭവപെട്ടു എന്നതലാതെ, ക്ലൈമാക്സ് ഉള്പ്പടെയുള്ള ഒട്ടുമിക്ക രംഗങ്ങളും പുതുമയുള്ളതായിരുന്നു. ഒന്ന് രണ്ടു വളി വിടുന്ന രംഗങ്ങളും തമാശകളും ഒഴികെ സിനിമയില് മറ്റൊരു രംഗവും അധികപറ്റായി തോന്നിയിട്ടില്ല. ഈ സിനിമയിലെ പല രംഗങ്ങളും പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ സംഭാഷണങ്ങളില്ലാതെ പരഞ്ഞുപോയതും തിരക്കഥയിലെ മികവു തന്നെ. അഭിനന്ദനങ്ങള്!

സംവിധാനം: ഗുഡ്
നായകന്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന സിനിമയാണ് അമേന്. പുതുമകള് നിറഞ്ഞ പരീക്ഷണ സിനിമകള് ഒരുപാട് നിര്മ്മിക്കപെടുന്ന ഈ കാലഘട്ടത്തില്, വളരെ വ്യതസ്തങ്ങളായ മൂന്ന് സിനിമകളാണ് ലിജോ സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണ ഒരു കഥയെ വ്യതസ്തമായ ശൈലിയില് അവതരിപ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല. ഒരൊറ്റ കഥാസന്ദര്ഭം പോലും മുമ്പ് കണ്ടിട്ടുള്ളതാണെന്ന് തോന്നിപ്പിക്കാതെ വളരെ വ്യതസ്ത രീതിയില് അവതരിപ്പിക്കുവാന് ലിജോ സാധിച്ചു. മികവുറ്റ സാങ്കേതിക പ്രവര്ത്തകരെ ഉപയോഗിക്കുകയും, കഴിവ് തെളിയിച്ചതും പുതുമുഖങ്ങലായ നടീനടന്മാരെയും മികവുറ്റ രീതിയില് അഭിനയിപ്പിക്കുവാന് സംവിധായകന് സാധിച്ചതാണ് ഈ സിനിമ പ്രേക്ഷകര് സ്വീകരിക്കുവാനുള്ള കാരണം. കുമാരംകിരി എന്ന സാങ്കല്പ്പിക ഗ്രാമവും, 1970കളുടെ പശ്ചാത്തലവും, ആ കാലഘട്ടത്തിലെ സംഭാഷണങ്ങളും, വസ്ത്രധാരണവും, മേക്കപും, എന്നുവേണ്ട ഓരോ ഫ്രെയിമിലും അഭിനയിക്കുന്ന നടീനടന്മാരുടെ ചലനങ്ങള് വരെ സംവിധയകന് ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയുടെ ദൈഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില് ഈ സിനിമ ഇതിലും മികച്ചതാകുമായിരുന്നു. സിനിമയുടെ ചിലയിടങ്ങളില് ഇഴച്ചില് അനുഭവപെടുന്നുണ്ട് ദോഷകരമായി സിനിമയെ ബാധിച്ചിട്ടില്ല എന്ന കാര്യത്തില് സംവിധായകന് ആശ്വസിക്കാം. സിനിമ കമ്പനി എന്ന സിനിമയ്ക്ക് ശേഷം ഫരീദ്‌ ഖാന് നിര്മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് കൊച്ചി ടാകീസാണ്.
 


സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്നതരത്തില് ലോകോത്തര ചായാഗ്രഹണ നിലവാരം പുലര്ത്തുന്ന ദ്രിശ്യങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഭിനന്ദന് രാമാനുജം പകര്ത്തിയിരിക്കുന്നത്. ഒറ്റവാക്കില് പറഞ്ഞാല് അത്യുഗ്രന് ചായാഗ്രഹണം ആണ് ഈ സിനിമയില് അഭിനന്ദന് നിര്വഹിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്! മനോജാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്വഹിച്ചുകൊണ്ട് ദ്രിശ്യങ്ങള് കൂട്ടിയോജിപ്പിച്ചത്. കാവാലം നാരായണപണിക്കര്, പി.എസ്.റഫീക്ക് എന്നിവരുടെ വരികള്ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് പ്രശാന്ത്‌ പിള്ളയാണ്. എട്ടു പാട്ടുകളുള്ള ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്വഹിചിരിക്കുന്നതും  പ്രശാന്താണ്. ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ് ഈ സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. ഓരോ രംഗങ്ങള്ക്കും അനിയോജ്യമായ ശബ്ദമിശ്രണം നല്ക്കിയത് രംഗനാഥ് രവീയാണ്. അംഗീകാരങ്ങള് ഏറെ ലഭിക്കുവാന് സാധ്യതയുള്ള രീതിയിലാണ് എം.ബാവയുടെ കലാസംവിധാനം. കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമം, 1970 കളിലെ രീതിയിലേക്ക് മാറ്റുന്നതില് ബാവയുടെ പങ്കു ചെറുതല്ല. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിജി തോമസിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതക്കുന്നവയാണ്. ഏവര്ക്കും അഭിനന്ദനങ്ങള്!


അഭിനയം: ഗുഡ്
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്, എല്ലാത്തരം വേഷങ്ങളും തനിക്കു അനായാസം അഭിനയിക്കുവാന് സാധിക്കും എന്ന തെളിയിച്ചിട്ടുള്ള ഇന്ദ്രജിത്ത് എന്നിവര് നായകന്മാരകുന്ന അമേനില്, സ്വാതി റെഡ്ഢിയാണ് നായികയാവുന്നത്. കലാഭവന് മണി, മകരന്ദ് ദേശ്പാണ്ടേ, ജോയ് മാത്യു, നന്ദു, സുധീര് കരമന, അനില് മുരളി, സുനില് സുഖദ, ശശി കലിങ്ക, ചാലി പാല, നതാഷ, രചന നാരായണന്കുട്ടി, കുളപ്പുള്ളി ലീല, സാന്ദ്ര തോമസ്‌ എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസില് ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവേചിരിക്കുന്നു. രസകരമായ രീതിയിലാണ് ഇന്ദ്രജിത്ത് ഫാദര് വട്ടോളിയെ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിലെ നായകന്മാരില് ഇന്ദ്രജിത്തിന് മാത്രം ചെയ്യാന് സാധിക്കുന്നതാണ് ഈ കഥാപാത്രം. അതുപോലെ കലഭാവാന് മണി, ജോയ് മാത്യു, സുനില് സുഖദ, സുധീര് കരമന, നന്ദു, മകരന്ദ് ദേശ്പണ്ടേ, അനില് മുരളി എന്നിവരും കുറെ പുതുമുഖങ്ങളും മികച്ച രീതിയില് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനന്ദന് രാമാനുജന്റെ ചായാഗ്രഹണം
2.നടീനടന്മാരുടെ അഭിനയം
3.പുതുമകള് ഏറെയുള്ള കഥാസന്ദര്ഭങ്ങളും സംഭാഷണങ്ങളും
4.ലിജോ ജോസിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, ചിത്രസന്നിവേശം
6.പ്രശാന്ത്‌ പിള്ളയുടെ പാട്ടുകള്  

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്ഘ്യം
2.ഇഴച്ചില് അനുഭവപെടുന്ന ചില രംഗങ്ങള്
3.ചില അസഭ്യ സംഭഷണങ്ങള്

ആമേന്‍ റിവ്യൂ: പുതുമയാര്ന്ന അവതരണ രീതിയും, ഇന്നുവരെ മലയാള സിനിമയില് കാണാത്ത ദ്രിശ്യഭംഗിയും, എച്ചുകെട്ടലില്ലാത്ത പ്രണയ രംഗങ്ങളും, വേറിട്ട ക്ലൈമാക്സും, ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും അമേനെ വ്യതസ്തമാക്കുന്നു.

ആമേന്‍ റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:4/5[വെരി ഗുഡ്]
അഭിനയം:3.5/5[ഗുഡ്]
ടോട്ടല്: 21.5/30 [7.10/10] 

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
രചന: പി.എസ്.റഫീക്ക്, ലിജോ ജോസ് 
നിര്മ്മാണം: ഫരീദ് ഖാന്
ചായാഗ്രഹണം: അഭിനന്ദന് രാമാനുജന്
ചിത്രസന്നിവേശം: മനോജ്‌
വരികള്: കാവാലം നാരായണ പണിക്കര്,പി.എസ്.റഫീക്ക്
സംഗീതം: പ്രശാന്ത്‌ പിള്ള
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
ശബ്ദമിശ്രണം: രംഗനാഥ് രവീ
വസ്ത്രാലങ്കാരം:സിജി തോമസ്‌ നോബെല്
വിതരണം: കൊച്ചി ടാകീസ്

26 Mar 2013

ത്രീ ഡോട്ട്സ് - മൂന്ന് ഡോട്ടുകളില് ഒരെണ്ണം പോലും ചിരിപ്പിക്കുന്നുമില്ല ചിന്തിപ്പിക്കുന്നുമില്ല! 4.30/10

ജയില് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തില് സംഭവിക്കുന്ന രസകരമായ കഥയാണ് ഓര്ഡിനറി എന്ന സിനിമയ്ക്ക് ശേഷം സുഗീത് സംവിധാനം നിര്വഹിച്ച ത്രീ ഡോട്ട്സ് എന്ന സിനിമ. വിഷ്ണു, പപ്പന്, ലൂയി എന്നീ മൂവര് സംഘം ജയില് ശിക്ഷക്കിടയിലാണ് സുഹൃത്തുക്കളാക്കുന്നത്. ചെറിയ തട്ടിപ്പുകളൊക്കെ ചെയ്തു ഉപജീവനമാര്ഗം കണ്ടിരുന്ന വിഷ്ണുവും, പണമിടപാടുകള്ക്കിടയില് തട്ടിപ്പ് കാണിച്ചു പിടിയിലായ ബാങ്ക് ജീവനക്കാരനായിരുന്ന പപ്പനും, ഗുണ്ടാ പ്രവര്ത്തനം കാരണം പോലീസ് പിടിയിലായ ലൂയിയും ജയില് ശിക്ഷ കഴിഞ്ഞു നല്ല രീതിയില് ജീവിക്കാന് തീരുമാനിക്കുന്നു. ഈ മൂവര് സംഘത്തെ  സഹായിക്കുന്നതിനായി ഡോക്ടര് ഐസക്ക് രംഗത്തെത്തുന്നു. അങ്ങനെ, വിഷ്ണു ആംബുലന്സ് ഡ്രൈവര് ആകുകയും, പപ്പന് ഡേകെയര് സ്കൂള് തുടങ്ങുകയും, ലൂയി ഡ്രൈവിംഗ് പഠിപ്പിക്കുന്ന തൊഴിലും സ്വീകരിക്കുന്നു. ഒരിക്കല്, സന്തോഷകരമായ ഇവരുടെ ജീവിതത്തില് ഡോക്ടര് ഐസക്ക് ഒരു പ്രത്യേക ദൗത്യം ഏല്പ്പിക്കുന്നു. തുടര്ന്ന് മൂവരുടെയും ജീവിതത്തില് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിഷ്ണുവായി കുഞ്ചാക്കോ ബോബനും, പപ്പനായി പ്രതാപ്‌ പോത്തനും, ലൂയിയായി ബിജു മേനോനും, ഐസക്കായി നരേനും അഭിനയിച്ചിരിക്കുന്നു. പുതുമുഖങ്ങളായ ജനനി അയ്യരും, അഞ്ജന മേനോനുമാണ് ഈ സിനിമയിലെ നായികമാര്.

ഓര്ഡിനറി ഫിലിംസിന്റെ ബാനറില് സുഗീതും സതിഷും ചേര്ന്ന് നിര്മ്മിച്ച ത്രീ ഡോട്ട്സിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് രാജേഷ്‌ രാഘവനാണ്. ഓര്ഡിനറിയുടെ ചായാഗ്രഹണം നിര്വഹിച്ച ഫൈസല് അലിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. വി.ആര്. സന്തോഷിന്റെയും രാജീവ്‌ നായരുടെയും വരികള്ക്ക് വിദ്യാസാഗര് സംഗീതം നല്ക്കിയിരിക്കുന്നു. വി.സാജന് ചിത്രസന്നിവേശം നിര്വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
വാദ്ധ്യര് എന്ന സിനിമയ്ക്ക് ശേഷം രാജേഷ്‌ രാഘവന്റെ തിരക്കഥയില് പുറത്തിറങ്ങുന്ന സിനിമയാണ് ത്രീ ഡോട്ട്സ്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത മൂന്ന് സുഹൃത്തുകള് ഒരുമിച്ചു തൊഴില് ചെയ്തു ജീവിക്കാന് തീരുമാനിക്കുന്നു. അവരില് രണ്ടുപേര്ക്ക് പ്രണയിക്കാന് കാമുകിമാരും ഉണ്ടാകുന്നു. ആട്ടവും പാട്ടും സൗഹൃദവും തമാശകള്ക്കും ഇടയിലേക്ക് ഒരാള് വരുന്നു. അങ്ങനെ, മൂവരുടെ ജീവിതം മാറുന്നു. മലയാള സിനിമയില് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ള കഥയാണ് മേല്പറഞ്ഞത്. കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥയും കഥാസന്ദള്ഭങ്ങളുമാണ്  ഈ സിനിമയിലുടനീളം. ഓര്ഡിനറി എന്ന സിനിമയുമായി താരതമ്യം ചെയ്താല്, തമാശകളുടെ എണ്ണവും വളരെ വിളരമാണ്. ക്ളൈമാക്സ് രംഗങ്ങളിലേക്ക് കടക്കുന്നതിനു മുമ്പുള്ള സസ്പെന്സ് പോലും പ്രേക്ഷകര്ക്ക്‌ എളുപ്പത്തില് പ്രവചിക്കാനാകും. ഇന്നത്തെ തലമുറയിലെ ദമ്പതിമാര് വൈവാഹിക ജീവിതത്തെ ലാഘവത്തോടെ കാണുന്നതുകൊണ്ട്, അവര് തമ്മില് വഴക്കുകള് ഉണ്ടാകുന്നു. അതിന്റെ ഇരകള് ആകേണ്ടി വരുന്നത് അവരുടെ കുഞ്ഞുങ്ങളാണ് എന്ന ഓര്മ്മപെടുത്തലുകള് മാത്രമാണ് ഈ സിനിമയുടെ തിരക്കഥയിലെ ഭേദപെട്ട ഘടകം. കുറെക്കൂടെ ആത്മാര്ത്ഥയോടെ ഈ സിനിമയെ സമീപിച്ചിരുന്നുവെങ്കില് രാജേഷിനു മികചൊരു തിരക്കഥ എഴുതാമായിരുന്നു.

സംവിധാനം: ആവറേജ് 
സുഗീതിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ് ഓര്ഡിനറി എന്ന സാധാരണ സിനിമയ്ക്ക് അസാധാരണ വിജയം കൈവരിക്കന് സാധിച്ചത്. ഓര്ഡിനറിയുടെ സവിശേഷത എന്നത് കുഞ്ചാക്കോ ബോബാന് - ബിജു മേനോന് കൂട്ടുകെട്ടും, ഗവി എന്ന സ്ഥലവുമാണ്‌. കുഞ്ചാക്കോ ബോബനെയും ബിജു മേനോനെയും ഒപ്പം പ്രതാപ് പോത്തനെയും മികച്ച രീതിയില് ഉപയോഗിച്ചിട്ടുണ്ട് ഈ സിനിമയില്. ത്രീ ഡോട്ട്സിലും സംവിധായകന് സുഗീത് ലൊക്കേഷനും വിദ്യാസാഗറിന്റെ പാട്ടുകള്ക്കും പ്രാധാന്യം നല്ക്കിയിട്ടുണ്ട്. കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്ത കഥാസന്ദര്ഭങ്ങളും മികച്ച രീതിയില് അവതരിപ്പിച്ചതാണ് സംവിധായകന് സുഗീത് ചെയ്ത മികച്ച കാര്യം. ഫൈസല് അലിയുടെ ചായാഗ്രഹണ മികവും, സാജന്റെ ചിത്രസന്നിവേശവും, വിദ്യാസാഗറിന്റെ പാട്ടുകളും, കൃഷ്ണഗിരി എന്ന സ്ഥലത്തിന്റെ മനോഹാരിതയും ഒക്കെ ത്രീ ഡോട്ട്സിനെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കി മാറ്റുന്നതില് സഹായിച്ചു. ദ്വയാര്ഥ പ്രയോഗങ്ങളോ അശ്ലീല തമാശകളോ ഒന്നുമില്ലാത്ത, കുടുംബങ്ങള്ക്കും കുട്ടികള്ക്കും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് സുഗീത് ഒരുക്കിയിരിക്കുന്നത്. ഇത്രയും കഴിവുള്ള ഒരു സംവിധയകാന് എന്തുകൊണ്ടാണ് നല്ലൊരു കഥ തിരഞ്ഞെടുക്കുന്നതില് പരയജപെട്ടതു എന്നറിയില്ല.  


സാങ്കേതികം: ആവറേജ് 
ഓര്ഡിനറി എന്ന സിനിമ പോലെ ത്രീ ഡോട്ട്സിനും പ്രത്യേകമായൊരു ദ്രിശ്യഭംഗി നല്ക്കുവാന് ഫൈസല് അലിയുടെ ചായഗ്രഹണത്തിനു സാധിച്ചു. ഈ സിനിമ കാണുന്ന പ്രേക്ഷകരെ തിയറ്ററില് പിടിച്ചിരുത്താന് കഴിയുന്ന ഒരു ഘടകമാണ് ഫൈസല് അലിയുടെ ചായാഗ്രഹണം. അതുപോലെ, വി.സാജന്റെ ചിത്രസന്നിവേശം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഒരല്പ്പം ഇഴച്ചില് സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും വെളിവാകുന്നുന്ടെങ്കിലും, സാജന്റെ രസകരമായ ചില കട്ടുകള് മികവു പുലര്ത്തി. വി.ആര്.സന്തോഷ്‌, രാജീവ്‌ നായര് എന്നിവരുടെ വരികള്ക്ക് വിദ്യാസാഗര് ഈണമിട്ട നാല് പാട്ടുകളും മോശമാകാതെ സിനിമയോട് ചേര്ന്നു പോകുന്നു. സുരേഷ് കൊല്ലം നിര്വഹിച്ച കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും, സഖിയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.   

അഭിനയം: ആവറേജ് 
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രതാപ് പോത്തനും നരേനും മികച്ച അഭിനയം കാഴ്ചവെച്ചത് ത്രീ ഡോട്ട്സിനു ഗുണകരമായിട്ടുണ്ട്. സീനിയേഴ്സ്, ഓര്ഡിനറി, റോമന്സ് എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കുഞ്ചാക്കോ ബോബന് - ബിജു മേനോന് കൂട്ടുകെട്ട് ഒരല്പം ബോറടിയായി തുടങ്ങിയിരിക്കുന്നു. പ്രതാപ്‌ പോത്തന്റെയും നരേന്റെയും അഭിനയം പ്രശംസനീയം തന്നെ. അവന് ഇവന് എന്ന തമിഴ് സിനിമയിലൂടെ വന്ന ജനനി അയ്യരാണ് ഈ സിനിമയിലെ നായിക. അഞ്ജന മേനോനാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കൃഷ്ണകുമാര്, മജീദ്‌, നിയാസ് ബക്കര്, മാസ്റ്റര് വിവസ്വാന്, നാരായണ്‍കുട്ടി, ധര്മജന്, വനിതാ കൃഷ്ണചന്ദ്രന് എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ളസ് പോയിന്റ്സ്:
1. കളറ്ഫുള്ള് ലൊക്കെഷന്സ്
2. ഫൈസല് അലിയുടെ ചായാഗ്രഹണം
3. പ്രതാപ്‌ പോത്തന്, നരേന് എന്നിവരുടെ അഭിനയം
4. സസ്പെന്സ് നിലനിറ്ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. പ്രവചിക്കനാവുന്ന കഥാഗതി
3. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്ഭങ്ങള്


ത്രീ ഡോട്ട്സ് റിവ്യൂ: കണ്ടുമടുത്ത രംഗങ്ങളും കേട്ടുമടുത്ത തമാശകളും ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ടെങ്കിലും, കളറ്ഫുള്ള് ദ്രിശ്യങ്ങളും പ്രധാന അഭിനേതാക്കളുടെ സാന്നിധ്യവും ത്രീ ഡോട്ട്സിനെ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമയാക്കുന്നു.

ത്രീ ഡോട്ട്സ് റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്: 13/30 [4.3/10]


സംവിധാനം: സുഗീത്
നിര്മ്മാണം: സുഗീത്, സതീഷ്‌
ബാനര്: ഓര്ഡിനറി ഫിലിംസ്
കഥ,തിരക്കഥ, സംഭാഷണം: രാജേഷ്‌ രാഘവന്
ചായാഗ്രഹണം: ഫൈസല് അലി
ചിത്രസന്നിവേശം:വി.സാജന്
ഗാനരചന: രാജീവ്‌ നായര്, വി.ആര്.സന്തോഷ്‌
സംഗീതം: വിദ്യാസാഗര് 
കലാസംവിധാനം:സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സഖി
വിതരണം: സെന്ട്രല് പിക്ചേഴ്സ്

17 Mar 2013

ലക്കിസ്റ്റാര് - കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു ഫാമിലി ഫിലിം 5.30/10

കുടുംബത്തിനൊപ്പം തിയറ്ററിലിരുന്നു കണ്ട് ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി സിനിമയാണ് ദീപു അന്തിക്കാട്-ജയറാം ടീമിന്റെ ലക്കിസ്റ്റാറ്. ഗൗരവമുള്ളൊരു വിഷയം ഹ്യൂമറിന്റെ പശ്ചാത്തലത്തില് പറഞ്ഞുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ലോഹിതദാസ്-സിബിമലയിലിന്റെ ദശരഥം പോലുള്ള സിനിമകളിലൂടെ സുപരിചിതമായ ഒരു പ്രമേയമാണ് ഈ സിനിമയും ചര്ച്ചചെയ്യുന്നത്. തയ്യല്ക്കട നടത്തി ജീവിക്കുന്ന രഞ്ജിത്തും ഭാര്യ ജാനകിയും ഒരു പ്രത്യേക സാഹചര്യത്തില് വാടകയ്ക്ക് ജാനകിയുടെ ഗര്ഭപാത്രം, പ്രസവിക്കനവത്ത മറ്റൊരു സ്ത്രീയ്ക്ക് നല്ക്കുവാന് തീരുമാനിക്കുകയും, അതിനെ തുടര്ന്നു ജാനകിയും രഞ്ജിത്തും ചില ഊരാക്കുടുക്കില് ചെന്ന്പെടുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ. രഞ്ജിത്തായി ജയറാമും, ജനകിയായി രചനയും അഭിനയിച്ചിരിക്കുന്നു.

റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് ശേഷം ഗാലക്സി ഫിലിംസിനു വേണ്ടി മിലന് ജലീല് നിറ്മ്മിച്ചു, സത്യന് അന്തിക്കാടിന്റെ സഹോദരപുത്രനും പ്രമുഖ പരസ്യ ചിത്രങ്ങളുടെ സംവിധായകനുമായിരുന്ന ദീപു അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത സിനിമയുമാണ് ലക്കിസ്റ്റാര്. കുടുംബ പ്രേക്ഷകരുടെ പ്രിയനായകന് പത്മശ്രീ ജയറാം നായകനാകുന്ന ഈ സിനിമയില്, മഴവില് മനോരമയിലെ മറിമായം ഫെയിം രചന നാരായണ്‍കുട്ടിയാണ് നായികയാവുന്നത്. മറ്റൊരു സുപ്രധാന കഥാപാത്രമായി മുകേഷും അഭിനയിക്കുന്നു. വിജയ്‌ ഉലകനാഥാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക് രതീഷ്‌ വേഗ സംഗീതം പകര്ന്നിരിക്കുന്നു. ഈ സിനിമയിലെ ഒരു പാട്ട് എഴുതുകയും സംഗീതം നല്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് എട്ടു വയസ്സുള്ള ഒരു കുട്ടിയാണ്.

കഥ, തിരക്കഥ: ആവറേജ് 
പുതുമകളൊന്നും അവകാശപെടനിലെങ്കിലും ഗൗരവമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുവാനുള്ള ദീപു അന്തിക്കാടിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഗരുവമുള്ള ആ വിഷയത്തെ ലളിതമായി അവതരിപ്പിച്ചത് കുടുംബ പ്രേക്ഷകരെ സിനിമ കാണുവാനും ആസ്വദിക്കുവാനും പ്രേരിപ്പിക്കുന്നിടതാണ് ദീപു വിജയിച്ചത്. പക്ഷെ, പ്രേക്ഷകരെ ചിരിപ്പിക്കുവാന് വേണ്ടി എഴുതപെട്ട കഥാസന്ദര്ഭങ്ങളും സംഭാഷണങ്ങളും പലയിടങ്ങളിലും അവിശ്വസനീയമായി അനുഭവപെട്ടു. പ്രേക്ഷകര് പ്രതീക്ഷിക്കാത്ത ചില സംഭാഷണങ്ങള് ജാനകി എന്ന കഥാപാത്രം പറയുന്നുണ്ടെങ്കിലും, അവയില് പലതും ഒരു അമ്മ പറയുവാന് സാധ്യതയില്ലാത്തതാണ് എന്ന് തോന്നിപ്പിക്കുന്നുണ്ട്. ഈ കുറവകളൊക്കെ ഉണ്ടെകിലും, ദൃതഗതിയില് പറഞ്ഞുപോകുന്ന കഥാഗതി പ്രേക്ഷകരെ ഒട്ടുംതന്നെ ബോറടിപ്പിക്കുന്നില്ല. അശ്ലീല സംഭാഷണങ്ങളോ രംഗങ്ങളോ ഇല്ലാത്ത ഒരു പക്കാ ഫാമിലി ഫിലിമാണ്‌ ലക്കിസ്റ്റാറ്. 

സംവിധാനം: ആവറേജ് 
പരസ്യചിത്രങ്ങള് സംവിധാനം ചെയ്തിട്ടുള്ള പരിചയസമ്പത്തിന്റെ പിന്ബലത്തിലാണ് ദീപു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ വ്യതസ്തമായ ഒരു കഥയും പ്രമേയവും തിരഞ്ഞെടുത്തതും സിനിമയ്ക്കും ദീപുവിനും ഗുണം ചെയ്തിട്ടുണ്ട്. തിരക്കഥയിലും സംഭാഷണങ്ങളിലിമുള്ള അപാകതകള് പരിഹരിക്കപെട്ടത്‌ ദീപു അന്തിക്കാടിന്റെ സംവിധാന മികവുകൊണ്ടാണ്. മികച്ച അഭിനേതാക്കളെ സിനിമയില് ഉള്പെടുത്തിയതും, വിജയ്‌ ഉലകനാഥിനെ പോലെ മികച്ച ചായഗ്രഹകനെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും ദീപുവിന്റെ സംവിധാന മികവു തന്നെ. അവിശ്വസനീയമായ കഥാസന്ദര്ഭങ്ങള് ബോറടിപ്പിക്കാതെ സംവിധാനം ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സിനിമ ഒരല്പം ഗൌരവത്തൊടെ തന്നെ സമീപിക്കാമായിരുന്നു ദീപുവിന് എന്നൊരു ചെറിയ പരാതി സിനിമ കണ്ടിറങ്ങുന്ന പല പ്രേക്ഷകരെയും പോലെ നിരൂപണത്തിനുമുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 

വിജയ്‌ ഉലകനാഥിന്റെ ചായാഗ്രഹണ മികവു ഈ സിനിമയില് ഉടനീളം കാണാം. മികച്ച വിഷ്വല്സ് ഒരുക്കിയ വിജയ്‌ ഉലകനാഥിനു നല്ലൊരു പിന്തുണ നല്ക്കാന് ചിത്രസന്നിവേശകന് ശ്രീജിത്ത്‌ വി.ടിയക്ക് സാധിച്ചില്ല. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക് രതീഷ്‌ വേഗ ഈണമിട്ട 3 ഗാനങ്ങളുണ്ട് ഈ സിനിമയില്. 8 വയസുള്ള അര്ജുന് വര്മ്മ രചിക്കുകയും സംഗീതം നല്കുകയും ആലപിക്കുകയും ചെയ്ത കുട്ടികള്ക്ക് വേണ്ടിയുള്ള ഒരു ഗാനം ഈ സിനിമയിലുണ്ട്. പ്രദീപ്‌ രംഗന്റെ മേക്കപ്പും, സുജിത്തിന്റെ കലാസംവിധാനവും, വേലായുധന് കീഴില്ലത്തിന്റെ വസ്ത്രാലങ്കാരവും സിനിമയോട് ചേര്ന്നു പോകുന്നുണ്ട്.  

അഭിനയം: എബവ് ആവറേജ് 
മലയാള സിനിമയിലെ നായികനിരയിലേക്ക് ഒരു താരോദയം കൂടി എത്തിയിരിക്കുകയാണ്. മഞ്ജു വാരിയരെയും കാവ്യ മാധവനെയും പോലെ പ്രേക്ഷകരുടെ പ്രിയനടിയാകുവാന് സാധ്യതയുള്ള നടിയാണ് ടി.വി.അവതാരക കൂടിയായ രചന നാരായണന്കുട്ടി. മികച്ച അഭിനയം കാഴ്ച്ചവെക്കുവാന് രചനയ്ക്ക് സാധിച്ചു. രഞ്ജിത്ത് എന്ന കഥാപാത്രം രസകരമായി അവതരിപ്പിക്കുവാന് ജയറാമിനും സാധിച്ചു. മുകേഷ്, മാമുകോയ, ടി.ജി.രവി, ജയപ്രാകശ്, സംവിധയകാന് ദീപു, വിനോദിനി, പൂജ രാമചന്ദ്രന് എന്നിവരും അവരവരുടെ രംഗങ്ങള്  മികവുറ്റതാക്കി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാം, രചന എന്നിവരുടെ അഭിനയം
2. പ്രമേയം

3. സംവിധാനം
4. ചായാഗ്രഹണം
5. പാട്ടുകള്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. അവിശ്വസനീയമായ കഥാസന്ദര്ഭങ്ങള്
2. സംഭാഷണങ്ങള് 


ലക്കിസ്റ്റാറ് റിവ്യൂ: ജയറാമിന്റെ ആരാധകരെയും, കുടുംബത്തോടൊപ്പം സിനിമ കാണുവാന് വരുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുന്ന, ഒരല്പം ചിന്തിപ്പിക്കുന്ന പക്കാ ഫാമിലി ഫിലിം.  

ലക്കിസ്റ്റാറ് റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/10 [എബവ് ആവറേജ്]
അഭിനയം: 3/10 [എബവ് ആവറേജ്]
ടോട്ടല്: 16/30 [5.3/10]

രചന, സംവിധാനം: ദീപു അന്തിക്കാട്
നിര്മ്മാണം: മിലന് ജലീല്
ബാനര്: ഗാലക്സി ഫിലിംസ്
ചായാഗ്രഹണം: വിജയ്‌ ഉലകനാഥ്
ചിത്രസന്നിവേശം: വി.ടി.ശ്രീജിത്ത്‌
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ്‌ വേഗ
മേക്കപ്പ്: പ്രദീപ്‌ രംഗന്
വസ്ത്രാലങ്കാരം: വേലായുധന് കീഴില്ലം
കലാസംവിധാനം: സുജിത് രാഘവ്
വിതരണം: ഗാലക്സി റിലീസ്.

3 Mar 2013

റോസ് ഗിറ്റാറിനാല്‍ - ഈണവും ശ്രുതിയും ചേരാതെ പാടുന്ന ത്രികോണ പ്രണയ ഗിറ്റാര്‍ 4.50/10

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥ രചയ്താവായ രഞ്ജന്‍ പ്രമോദ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് റോസ് ഗിറ്റാറിനാല്‍. പുതുമുഖ നായകന്‍ റിച്ചാര്‍ഡ്‌ ജോയ്, മരംകൊത്തി പറവൈ എന്ന തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തിയ ആത്മീയ, ടൂര്‍ണമെന്‍റ് ഫെയിം മനു, രജിത് മേനോന്‍, ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു, ജഗദീഷ്, താര കല്യാണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോസ് ഗിറ്റാറിനാല്‍ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈറും കളര്‍ പെന്‍സിലിന്‍റെ ബാനറില്‍ പ്രജോഷ് തേവര്‍പള്ളിയും ചേര്‍ന്നാണ്. രഞ്ജന്‍ പ്രമോദ് എഴുതിയ അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പപ്പു നിര്‍വഹിച്ച ചായാഗ്രഹണവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഷഹബാസ് അമ്മന്‍ എഴുതി സംഗീതം നല്‍കിയ 7 ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

രഞ്ജന്‍ പ്രമോദ് എഴുതിയ ആദ്യ ത്രികോണ പ്രണയകഥയാണ് റോസ് ഗിറ്റാറിനാല്‍. അടിസ്ഥാനപരമായി ഇതൊരു പ്രണയ കഥയാണെങ്കിലും, കുടുംബ ബന്ധങ്ങളും സൗഹൃദവും ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് എത്രത്തോളം പ്രധാനമാണ് എന്ന വിഷയവും ചര്‍ച്ചചെയ്യുന്നു രഞ്ജന്‍ പ്രമോദ്. സാധാരണ കുടുംബത്തില്‍ ജനിച്ചു, അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് താര. താരയുടെ ബാല്യകാല സുഹൃത്താണ് അലക്സ്‌ എന്ന അപ്പു. കുട്ടികാലം മുതലേ താരയെ സ്നേഹിച്ച അപ്പു ഇന്നവരെ അവന്‍റെ ഇഷ്ടം താരയോടു തുറന്നു പറഞ്ഞിട്ടില്ല. അപ്പുവിനെ ഒരു സുഹൃത്തായി മാത്രം കാണുന്ന താരയ്ക്ക്  അപ്പുവിന്‍റെ സ്നേഹം പ്രണയമാണെന്ന് മനസ്സിലാകുന്നില്ല. അങ്ങനെയിരിക്കെ, താര ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമസ്ഥന്‍ ശ്യാം താരയെ പരിചയപെടുന്നതും പ്രണയിക്കാന്‍ തുടങ്ങുന്നതും. താരയുടെ മനസ്സിലും ശ്യാമിനോട് ഇഷ്ടം തോന്നുന്നു. തുടര്‍ന്ന് താരയുടെയും ശ്യാമിന്‍റെയും അപ്പുവിന്‍റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 


കഥ,തിരക്കഥ: ആവറേജ് 
കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും വിരഹവും പ്രതികാരവും ഒക്കെ മനുഷ്യരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയിലൂടെ രഞ്ജന്‍ പ്രമോദ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, മികച്ച കഥാപാത്രരൂപികരണവും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നു. കാമുകനായ ശ്യാം, സുഹൃത്തായ അപ്പു, ശത്രുവായ ബിനോയ്‌ എന്നിവര്‍ താരയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലളിതമായ രീതിയില്‍ പറഞ്ഞുപോകുവാനാണ് രഞ്ജന്‍ പ്രമോദ് ശ്രമിച്ചത്. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഴമ്പില്ലാത്ത കഥാഗതിയും, പഞ്ചില്ലാത്ത സംഭാഷണങ്ങളും, പ്രവചിക്കാനവുന്ന ക്ലൈമാക്സും, അനവസരത്തില്ലുള്ള പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ഈണവും ശ്രുതിയും ഇല്ലാതെ തണുപ്പന്‍ പ്രണയ കഥയാക്കി മാറ്റി. രഞ്ജന്‍ പ്രമോദില്‍ നിന്നും മികച്ചൊരു സിനിമ പ്രതീക്ഷിച്ചു സിനിമ കാണാന്‍ വരുന്നവരെല്ലാം നിരാശപെടുന്ന കാഴ്ചയാണ് കണ്ടത്.

സംവിധാനം: ബിലോ ആവറേജ് 
രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും, സത്യന്‍ അന്തിക്കാടോ  ലാല്‍ജോസോ റോസ് ഗിറ്റാറിനാല്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍, ഈ സിനിമ ഇതിലും ഭേദമാകുമായിരുന്നു.  ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ സിനിമയുടെ പരാജയത്തിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥ സംവിധാനം ചെയ്യുമ്പോള്‍, വ്യതസ്തമായ പാട്ടുകള്‍ക്ക് പകരം,പ്രേക്ഷകര്‍ സ്വീകരിക്കുവാന്‍ സാധ്യതയുള്ള പാട്ടുകള്‍ ചിട്ടപെടുത്താന്‍ ഷഹബാസ് അമ്മനോട് ആവശ്യപെടണമായിരുന്നു. അതുപോലെ 7 പാട്ടുകള്‍ ചിട്ടപെടുത്തി അനവസരത്തില്‍ സിനിമയില്‍ ഉള്‍പെടുത്തി കഥാഗതി ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലെത്തിച്ചതും സംവിധായകന്‍റെ കഴിവുകേടാണ്. പഞ്ചില്ലാത്ത സംഭാഷണങ്ങള്‍ കാരണം വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ സുഖിച്ചില്ല. പപ്പുവിന്‍റെ മികച്ച വിഷ്വല്‌സാണ് രഞ്ജന്‍ പ്രമോദിനെ രക്ഷിച്ച പ്രധാന ഘടകം. മികച്ചൊരു രഞ്ജന്‍ പ്രമോദ് തിരക്കഥയ്ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

സാങ്കേതികം: എബവ് ആവറേജ് 
ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു തിരക്കഥയും, സംവിധാനം എന്തെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്ന സംവിധായകനെയും സഹായിച്ചത് പപ്പു എന്ന ചായാഗ്രഹകന്‍റെ മനോഹരമായ വിഷ്വല്‍സാണ്. ഒരു പ്രണയ കഥയ്ക്ക് അനിയോജ്യമായ കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. സജിത്ത് ഉണ്ണികൃഷ്ണന്റെ ചിത്രസന്നിവേശം സിനിമയുടെ ആദ്യപകുതിയെ രക്ഷിച്ചെങ്കിലും, രണ്ടാം പകുതി കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. ഷഹബാസ് അമ്മന്‍ രചിച്ചു ഈണമിട്ട പാട്ടുകളൊന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല. കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മലയാള സിനിമയ്ക്ക് പുതിയൊരു സുന്ദരനായ നായകനെ കൂടി സമ്മാനിച്ചിരിക്കുന്നു രഞ്ജന്‍ പ്രമോദ്. ശ്യാം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ്‌ ജോയ് പെണ്‍കുട്ടികളുടെ ഹരമായി മാറുവാന്‍ സാധ്യതയുണ്ട്. ശ്യാമിനെ നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ റിച്ചാര്‍ഡിന് സാധിച്ചു. അപ്പു എന്ന കഥാപാത്രമായി മനുവും തരക്കേടില്ലാതെ അഭിനയിച്ചു. ആത്മീയ രാജനാണ് താര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തനിക്കു ലഭിച്ച വേഷം തെറ്റുകളൊന്നും കൂടാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അത്മീയക്ക്‌ സാധിച്ചു. ഏറെ നാളുകള്‍ക്കു ശേഷം ജഗദീഷിന് ലഭിച്ച നല്ലൊരു വേഷമാണ് ഈ സിനിമയിലെത്. ജോയ് മാത്യുവും താര കല്യാണും രേജിത് മേനോനും മോശമാക്കാതെ അഭിനയിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പപ്പുവിന്‍റെ ചായാഗ്രഹണം
2.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.റിയലസ്റ്റിക്കായ കഥാപാത്ര രൂപികരണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഴമ്പില്ലാത്ത കഥ
2.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
3.രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനം
4.പാട്ടുകള്‍
5.പശ്ചാത്തല സംഗീതം


റോസ് ഗിറ്റാറിനാല്‍ റിവ്യൂ: മികച്ച വിഷ്വല്‍സും റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളും ഈ സംഗീത ത്രികോണ പ്രണയകഥയെ സമ്പന്നമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥയും  രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനവും ഷഹബാസ് അമ്മന്‍ ഈണമിട്ട പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ശരാശരി നിലാവരത്തില്‍ പോലുമെത്തിക്കുന്നില്ല.

റോസ് ഗിറ്റാറിനാല്‍ റേറ്റിംഗ്: 4.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

രചന,സംവിധാനം: രഞ്ജന്‍ പ്രമോദ്
നിര്‍മ്മാണം: മഹാ സുബൈര്‍, പ്രജോഷ് തേവര്‍പള്ളി
ബാനര്‍: വര്‍ണചിത്ര ബിഗ്‌ സ്ക്രീന്‍, കളര്‍ പെന്‍സില്‍
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍
ഗാനരചന,സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: വിശ്വനാഥ്
മേക്കപ്പ്:ജയമോഹന്‍
വസ്ത്രാലങ്കാരം: കുക്കു പരമേശ്വരന്‍
നൃത്ത സംവിധാനം: രേഖ മഹേഷ്‌
വിതരണം:വര്‍ണചിത്ര റിലീസ്

2 Mar 2013

കിളിപോയി...- അസഭ്യ സംഭാഷണങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ കഴിയുന്ന യുവാക്കള്‍ക്കായൊരു സിനിമ 3.80/10

കൗതുകകരമായ സിനിമ പേരുകള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും എന്ന വിപണന തന്ത്രം ശരിക്കും ഫലിച്ചതിന്‍റെ ഉത്തമ ഉദാഹരണമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കിളിപോയി എന്ന മലയാള സിനിമ. കിളിപോയി എന്നാല്‍ വട്ടായി പോയി എന്നാണ് ഈ സിനിമയുടെ അണിയറ പ്രവത്തകര്‍ ഉദ്ദേശിച്ചിരിക്കുന്നത്. യുവത്വം ആഘോഷമാക്കുവാന്‍ ശ്രമിച്ച ബംഗലൂരു നിവാസികളായ രണ്ടു മലയാളി സുഹൃത്തുക്കളുടെ അതിസാഹസികമായ തോന്നിവാസങ്ങളുടെ രസകരമായ ദ്രിശ്യാവിഷ്കാരമാണ് വിനയ് ഗോവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന കിളിപോയി എന്ന സിനിമയുടെ ഇതിവൃത്തം. കള്ളും കഞ്ചാവും മറ്റു ലഹിരി പാനീയങ്ങളും ഒക്കെ ഉപയോഗിച്ചു ജീവിതം അര്‍മാദിച്ചു നടക്കുന്ന ചാക്കോ, ഹരി എന്നീ സുഹൃത്തുക്കള്‍ ചെന്നുപെടുന്ന ചില പൊല്ലാപ്പുകളും അതിന്‍റെ അനന്തര ഫലങ്ങലുമാണ് ഈ സിനിമയുടെ പ്രധാന കഥ. ചാക്കോയായി ആസിഫ് അലിയും ഹരിയായി അജു വര്‍ഗീസും അഭിനയിച്ചിരിക്കുന്നു.

എസ്.ജെ.എം എന്ന പുതിയ നിര്‍മ്മാണ കമ്പിനിയ്ക്ക് വേണ്ടി സിബി-ജോബി എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച കിളിപോയി സംവിധാനം ചെയ്തിരിക്കുന്നത് വി.കെ.പ്രകാശിന്‍റെ സംവിധാന സഹായിയായിരുന്ന വിനയ് ഗോവിന്ദാണ്. നവാഗതരായ ജോസഫ്‌ കുര്യന്‍, വിവേക് രഞ്ജിത്, സംവിധായകന്‍ വിനയ് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. പ്രദീഷ് എം.വര്‍മ്മയുടെ ചായഗ്രഹണവും, മഹേഷ്‌ നാരായണന്‍റെ ചിത്രസന്നിവേശവും, രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും മികച്ചു നില്‍ക്കുന്ന സിനിമയാണിത്. ആസിഫ് അലി, അജു വര്‍ഗീസ്‌, സമ്പത്ത് കുമാര്‍, ശ്രീജിത്ത്‌ രവി, രവീന്ദ്രന്‍, വിജയ്‌ ബാബു, മൃദുല്‍ നായര്‍, ജോജു, എം.ബാവ, ചെമ്പന്‍ വിനോദ്, സാന്ദ്ര തോമസ്‌, സമാന്ത അഗര്‍വാള്‍, സബ്രീന്‍ ബേകര്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. 

കഥ തിരക്കഥ: മോശം 
ഫക്ക് എന്ന തെറി പത്ത് പ്രാവശ്യം പറഞ്ഞതുകൊണ്ടോ, അശ്ലീല രംഗങ്ങളും അസഭ്യ സംഭാഷണങ്ങളും സിനിമയില്‍ ഉള്‍പെടുത്തിയത്‌ കൊണ്ടോ ഒരു സിനിമയും ന്യൂ ജനറേഷന്‍ സിനിമയായി കണ്ട് യുവാക്കള്‍ സ്വീകരിക്കാന്‍ പോകുന്നില്ല. ലഹിരി പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പോലെ നിമിഷ നേരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ചെറിയൊരു സുഖം മാത്രമായിരിക്കും കിളിപോയി പോലുള്ള സിനിമകള്‍. ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ ലഭിക്കുന്ന ഒരു ദ്രിശ്യാനുഭവം പ്രേക്ഷകര്‍ക്ക്‌ നല്‍ക്കാന്‍ സാധിച്ച വിനയ് ഗോവിന്ദിന്, എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന ഒരു തിരക്കഥ എഴുതുവാന്‍ സാധിച്ചില്ല. ന്യൂ ജനറേഷന്‍ കോപ്രായങ്ങള്‍ കാണിക്കുകയും, പഴയ മോഹന്‍ലാല്‍ സിനിമകളിലെ രംഗങ്ങള്‍ കാണിക്കുകയും ചെയ്‌താല്‍ പ്രേക്ഷകരെ കഭളിപ്പിച്ചു സമയം കളയാം എന്ന തന്ത്രവും പാഴയിപോയ കാഴ്ചയാണ് ഈ സിനിമയില്‍ കണ്ടത്. രസകരമായ ഒരു തിരക്കഥ, സഭ്യമായ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നുവെങ്കില്‍, കിളിപോയി മറ്റൊരു ട്രാഫിക്കോ സോള്‍ട്ട് ആന്‍ഡ്‌ പെപ്പറോ ചാപ്പ കുരിശോ ഒക്കെ ആകുമായിരുന്നു.  

സംവിധാനം: ആവറേജ് 
വി.കെ.പ്രകാശിന്‍റെ ശിഷ്യനാണെന്ന് തെളിയിക്കുന്ന രീതിയിലാണ് വിനയ് ഗോവിന്ദ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് സിനിമ എന്ന് തോന്നിപ്പിക്കും വിധം മികച്ച വിഷ്വല്‌സും എഫ്ഫെക്ടുകളും ചടുലമായ സംവിധാനവും സിനിമയ്ക്ക് ഗുണം ചെയ്തു. മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയ്ക്ക് വേണ്ടി ഒന്നിപ്പിച്ചു, സിനിമയ്ക്കുതകുന്ന രീതിയില്‍ പുതിയൊരു ദ്രിശ്യഭാഷ നല്‍ക്കുവാന്‍ വിനയ് ഗോവിന്ദിന് സാധിച്ചു. തിരക്കഥയിലെ പോരായ്മകളും, ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുവാന്‍ വേണ്ടി അശീലങ്ങളും അസഭ്യങ്ങളും അമിതമായി കുത്തിനിറച്ചതും സിനിമയെ നശിപ്പിച്ചു. മലയാള സിനിമ പ്രേക്ഷകര്‍ ഇതാണോ കാണുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ഗുരുനാഥനായ വി.കെ.പി.യോടെങ്കിലും വിനയ് ഗോവിന്ദിന് ചോദിക്കാമായിരുന്നു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കാണാന്‍ പറ്റാത്ത തരത്തിലുള്ള അശ്ലീലങ്ങളെങ്കിലും ഒഴുവാക്കമായിരുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലുള്ള സിനിമകളിലെ ചില സംഭാഷണങ്ങള്‍ ഉള്‍പെടുത്തിയത്‌ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി എന്നതല്ലാതെ, ഒരു രീതിയിലും യുവാക്കള്‍ ഈ സിനിമ ആസ്വദിചിട്ടില്ല. കിളിപോയി എന്ന സിനിമ കണ്ടവര്‍ക്ക് കാശും സമയവും പോയി എന്നതല്ലാതെ കിളിപോകുന്ന രീതിയിലൊന്നും തന്നെ ഈ സിനിമയിലില്ല.  

സാങ്കേതികം: എബവ് ആവറേജ്
പ്രദീഷ് എം.വര്‍മ്മയുടെ ചായാഗ്രഹണ മികവും, മഹേഷ്‌ നാരായണന്‍റെ ചടുലമായ ചിത്രസന്നിവേശവും, രാഹുല്‍ രാജിന്‍റെ സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും, വിഷ്വല്‍ എഫ്ഫെക്ടുകളും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യഭാഷ നല്‍ക്കി. തിരക്കഥയിലെ താളപിഴവുകള്‍ കുറെയേറെ പരിഹരിച്ചത് സിനിമയുടെ സാങ്കേതിക മികവുകൊണ്ടാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ആവറേജ് 
ബാച്ച് ലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ആസിഫ് അലിയ്ക്ക് ലഭിക്കുന്ന മറ്റൊരു തരികിട കഥാപാത്രമാണ് ഈ സിനിമയിലെ ചാക്കോ. യുവത്വം ആഘോഷമാക്കി നടക്കുന്ന മറ്റൊരു തരികിട കഥാപാത്രം. ആസിഫിന്‍റെ അഭിനയ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തരക്കേടില്ലാതെ ചാക്കോ എന്ന കഥാപാത്രം അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്തിനു ശേഷം അജു വര്‍ഗീസിന് ലഭിക്കുന്ന രസകരമായ കഥാപാത്രമാണ് ഈ സിനിമയിലെ ഹരി. എല്ലാ തരികിടകള്‍ക്കും ചാക്കൊനോടൊപ്പം കൂടുന്ന ഹരി എന്ന കഥാപാത്രം തരക്കേടില്ലാതെ അജു വര്‍ഗീസ്‌ അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ശ്രീജിത്ത്‌ രവി ഭേദപെട്ട അഭിനയം കാഴ്ചവെച്ചപ്പോള്‍, രവീന്ദ്രന്‍ ഒരല്പം അമിതാഭിനയം കാഴ്ചവെച്ചു ഡിസ്ക്കോ ഡഗ്ലസിനെ അവതരിപ്പിച്ചു. ഫ്രൈഡേ എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് രാധിക എന്ന കഥാപാത്രമായി അഭിനയിച്ചത്. അജിതിന്‍റെ മങ്കാത്തയെ ഓര്‍മ്മിപ്പിക്കുന്ന പോലെയുള്ള മാനറിസങ്ങളുമായി സമ്പത്ത് കുമാറും തന്‍റെ വേഷം മോശമാക്കാതെ അവതരിപ്പിച്ചു. 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം 

2.പ്രദീഷ് വര്‍മ്മയുടെ ചായാഗ്രഹണം 
3.മഹേഷ്‌ നാരായണന്‍റെ ചിത്രസന്നിവേശം 
4.രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതം
5.വിഷ്വല്‍ എഫ്ഫെക്ട്സ്  


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സഭ്യമല്ലാത്ത രംഗങ്ങളും സംഭാഷണങ്ങളും
2.കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
3.നടീനടന്മാരുടെ അലസമായ അഭിനയം


കിളിപോയി റിവ്യൂ: ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ദ്രിശ്യാനുഭവം സമ്മാനിക്കാന്‍ സാധിച്ച വിനയ് ഗോവിന്ദിനും കൂട്ടര്‍ക്കും, ഒരല്പം സഭ്യമായ രംഗങ്ങളും സംഭാഷണങ്ങളും എഴുതിക്കൊണ്ട് യുവാക്കളെ രസിപ്പിക്കമായിരുന്നു.

കിളിപോയി റേറ്റിംഗ്: 3.80/10
കഥ തിരക്കഥ: 1/10 [മോശം]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്] 
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: വിനയ് ഗോവിന്ദ്
ബാനര്‍: എസ്.ജെ.എം.എന്‍റര്‍റ്റെയിന്‍മെന്റ്റസ്
നിര്‍മ്മാണം: സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം
രചന: ജോസഫ്‌ കുര്യന്‍, വിവേക് രഞ്ജിത്ത്, വിനയ് ഗോവിന്ദ്
ചായാഗ്രഹണം: പ്രദീഷ് വര്‍മ്മ
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം, പശ്ചാത്തല സംഗീതം: രാഹുല്‍ രാജ്
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: അബ്ദുല്‍ റഷീദ്
നൃത്ത സംവിധാനം: ഗായത്രി രഘുറാം
സംഘട്ടനം: അന്‍പറിവ്
വിതരണം: എസ്.ജെ.എം. ത്രു മുളകുപാടം റിലീസ്