25 Sept 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി

രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിച്ചു, ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ സിനിമയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. നടന്‍ അഗസ്റിന്‍്‍റെ മകള്‍ ആന്‍ അഗസ്റ്റിനാണ് ഈ സിനിമയിലെ എല്‍സമ്മയെ അവതരിപിചിരിക്കുന്നത്. എം. സിന്ധുരാജ്ന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. തൊടുപുഴയുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത് കൊണ്ടാണ് ലാല്‍ ജോസ് ഈ സിനിമയോരിക്കിയിരിക്കുന്നത്.

ബാലന്‍ പിള്ള സിറ്റി എന്ന വിളിപെരില്‍ അറിയപെടുന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിലെ ന്യൂസ്‌ പേപ്പര്‍ വിതരണവും, പ്രാദേശിക വാര്‍ത്ത പ്രചരണവും ചെയ്യുന്നത് എല്‍സമ്മയാണ്. എല്‍സമ്മയുടെ വീട്ടില്‍ സുഖമില്ലാത്ത അമ്മയും, മൂന്നു അനുജത്തിമാരുമാനുള്ളത്.  അവരുടെയെല്ലാം താങ്ങും തണലുമാണ് എല്‍സമ്മ. ആ ഗ്രാമത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍. പാലുണ്ണിയും എല്‍സമ്മയും നല്ല സുഹൃത്തുക്കളാണ്. എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന ഒരു സ്വഭാവക്കരിയാണ് എല്‍സമ്മ. എല്‍സമ്മയുടെ വീടിനു എതിര്‍വശമുള്ള വീട്ടിലാണ് അവളുടെ അച്ഛന്‍റെ സുഹൃത്ത്‌ താമസിക്കുന്നത്. ഒരിക്കല്‍, ആ വീട്ടിലെ പേരക്കുട്ടികളും അവരുടെ സുഹൃത്തുക്കളും അവിടെ അവധിക്കു എത്തുന്നതോടെ കഥയില്‍ പുതിയ വഴിതിരുവുകലുണ്ടാകുന്നു.


എല്‍സമ്മയായി ആന്‍, പാലുണ്ണിയായി കുഞ്ചാക്കോ ബോബനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, നെടുമുടി വേണു, കെ.പി.എ.സി. ലളിത, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, മണികുട്ടന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്.


നര്‍മ്മത്തില്‍ പൊതിഞ്ഞു വളരെ രസകരമായാണ്  ലാല്‍ ജോസ് ഈ സിനിമയെടുതിരിക്കുന്നത്. കഥയില്‍ പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മുഷിയാത്തവിധം കഥ മുന്നോട്ടു കൊണ്ടുപോകാന്‍ ലാല്‍ ജോസിനു കഴിഞ്ഞിട്ടുണ്ട്. ലാല്‍ ജോസിന്‍റെ ലാളിത്യമാര്‍ന്ന സംവിധാന ശൈലി, വിജയ്‌ ഉലകനാഥ്ന്‍റെ ചായാഗ്രഹണം , രാജാമണിയുടെ പാട്ടുകള്‍,  മനോഹരമായ ലൊക്കേഷനുകള്‍ എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് "എല്‍സമ്മ" എന്ന ലാല്‍ ജോസ് സിനിമ. ഈ സിനിമയിലെ "ഇതിലെ... തോഴി..." എന്ന ഗാനവും, "കണ്ണാടി ചിറകുള്ള" എന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞിരിക്കുന്നു.


ലളിതമായ കഥാപശ്ചാത്തലവും, ഒരു കൊച്ചു ഗ്രാമത്തിലെ നര്‍മ്മം കലര്‍ന്ന ജീവിത ശൈലിയുമൊക്കെ കാണനിഷ്ടമുള്ളവര്‍ക്ക് "എല്‍സമ്മ എന്ന ആണ്കുട്ടി" എന്ന സിനിമ തീര്‍ച്ചയായും ഇഷ്ടമാകും.


എല്‍സമ്മ എന്ന ആണ്‍കുട്ടി റേറ്റിംഗ് : നല്ല സിനിമ [3.5 / 5]

സംവിധാനം : ലാല്‍ ജോസ്
നിര്‍മ്മാണം : രജപുത്ര രഞ്ജിത്ത്
കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്
ചായാഗ്രഹണം : വിജയ്‌ ഉലകനാഥ്
ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം
ഗാനങ്ങള്‍ : റഫീക്ക് അഹമ്മദ്‌
സംഗീതം : രാജാമണി
 

18 Sept 2010

ശിക്കാര്‍


എം.പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് ശിക്കാര്‍. ബലരാമന്‍ എന്ന ലോറി ഡ്രൈവറിന്റെ റോളിലാണ് മോഹന്‍ലാല്‍ ശിക്കാറില്‍ അഭിനയിക്കുന്നത്. പൂയംകുട്ടി, കോതമംഗലം, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ശിക്കാര്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്നേഹയാണ് മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്.

ഭ്രമരത്തിലെ ശിവന്‍കുട്ടിക്ക് ശേഷം, മോഹന്‍ലാലിനു കിട്ടിയ നല്ല കഥാപാത്രമാണ് ശിക്കാറിലെ ലോറി ഡ്രൈവര്‍ ബലരാമന്‍. ഒരുപാട് മാനസിക സങ്കര്‍ഷം അനുഭവികേണ്ടി വരുന്ന ബലരാമന്‍ എന്ന കഥാപാത്രത്തെ കൃത്യതയാര്‍ന്ന അഭിനയംകൊണ്ടു മനോഹരമാക്കിയിടുണ്ട് മോഹന്‍ലാല്‍. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം തമിഴ് സംവിധായകന്‍ സമുദ്രകനിയുടെതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അപകടത്തില്‍ ഭാര്യയെ നഷ്ട്ടപെട്ട ബലരാമന്‍,തന്‍റെ ജേഷ്ഠന്റെ മകളുമായി കേരളത്തിലെ പൂയംകുട്ടി വനത്തില്‍ താമസിച്ചു ഈറ്റ കച്ചവടം ചെയ്തു ജീവിക്കുന്നു.

ഒരിക്കല്‍ ബലരാമനെ തേടി അയാളുടെ സുഹൃത്ത്‌ തമിഴ് നാട്ടില്‍ നിന്ന് വരുന്നതോടെ അയാളുടെ മനസ്സ് അസ്വസ്ഥമാകുന്നു...പിന്നീട് എന്തിനെയോ ഭയപെടുന്നു... അങ്ങനെയിരിക്കുമ്പോഴാണ് പട്ടണത്തില്‍ ജോലിയുള്ള ഒരാളുമായി ബലരാമന്‍റെ ജേഷ്ഠന്റെ മകള്‍ പ്രണയത്തിലാകുന്നത്. ഇതോടെ ബലരാമന്‍റെ മനസമാധാനം പൂര്‍ണമായി  നഷ്ടപെടുന്നു. ബലരാമന്‍ ആരെ, എന്തിനു ഭയക്കുന്നു? എങ്ങനെ ബലരാമന്‍ അതിനെ അതിജീവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ. എസ്.സുരേഷ് ബാബുവാണ് തിരക്കഥ.

മനോഹരമായ ലൊക്കേഷനുകള്‍,അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒക്കെയുണ്ടായിട്ടും ശിക്കാര്‍ പൂര്‍ണതയുള്ള സിനിമയകാത്തത് ഇതിന്‍റെ തിരക്കഥയിലുള്ള അപാകതകള്‍ തന്നെയാണ്.തമാശകളില്ലാതെ ഒരു മലയാള സിനിമ വിജയിക്കില്ല എന്ന് കരുതിയിട്ടായിരിക്കും സുരാജിനെ കൊണ്ട് വളിപ്പ് പറയിപ്പിച്ചത് എന്ന് തോന്നുന്നു. സസ്പെന്‍സ് കഥാവസാനം വരെ നിലനിര്‍ത്താനായി തിരക്കഥയെ വളചൊടിചിരിക്കുകയാണ് തിരക്കഥകൃത്തും സംവിധായകനും.എം.പത്മകുമാര്‍ എന്ന സംവിധായകന്‍റെ മുന്‍കാല സിനിമകളെക്കാള്‍ ഭേദമാണ് ശിക്കാര്‍.ഈ കുറവോക്കെയുണ്ടയിട്ടും ശിക്കാര്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നത് ഇതിന്‍റെ ക്ലൈമാക്സ്‌ രംഗങ്ങളും, ലോക്കെഷനുകളും കൊണ്ടുതന്നെ.ശിക്കാറിലെ "എന്തടിഎന്തടി...",
യേശുദാസ് പാടിയ "പിന്നെ എന്നോടൊന്നും..." എന്നി പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞു

ശ്രീരാജ് സിനമയുടെ ബാനറില്‍ കെ.കെ.രാജഗോപാല്‍ നിര്‍മിച്ച ശിക്കാറില്‍, മോഹന്‍ലാലിനെ കൂടാതെ സമുദ്രക്കനി, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്‌, തലൈവാസല്‍ വിജയ്‌, കൈലെഷ്, സാദിക്ക്, സ്നേഹ, മൈഥിലി, അനന്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍, സമുദ്രകനി എന്നിവരുടെ അഭിനയം, ത്രസിപ്പിക്കുന്ന ക്ലൈമാക്സ്‌ രംഗങ്ങള്‍, മനോജ്‌ പിള്ളയുടെ  മനോഹരമായ ചായാഗ്രഹണം,ഷൂട്ടിംഗ് ലോക്കെഷന്‍സ്, ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ എന്നിവയെല്ലാമാണ് ശിക്കാറിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്.

ശിക്കാര്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം : എം.പതമകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : എസ്.സുരേഷ് ബാബു
നിര്‍മ്മാണം : കെ. കെ. രാജഗോപാല്‍
വിതരണം: ആശിര്‍വാദ് സിനിമാസ് - മാക്സ് ലാബ്
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം
ഗാനങ്ങള്‍: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം : എം. ജയചന്ദ്രന്‍

12 Sept 2010

പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയ്ന്‍റ്

മമ്മൂട്ടി- രഞ്ജിത്ത് ടീമിന്‍റെ  നാലാമത്തെ സിനിമയാണ് പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയ്ന്‍റ്. കഥയിലുള്ള പുതുമ കൊണ്ടും അവതരണ മികവു കൊണ്ടും പ്രാഞ്ചിയെട്ടന്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. തിരക്കഥ തന്നെയാണ് ഏതൊരു സിനിമയുടെയും നട്ടെല്ല് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റ മുന്‍കാല സിനിമകളായ നന്ദനം,തിരക്കഥ,ചന്ദ്രോത്സവം,പലേരി മാണിക്യം എന്നിവയില്‍‍ നിന്നും വേറിട്ടൊരു തിരക്കഥ രചനയാണ് പ്രാഞ്ചിയെട്ടനില്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രാഞ്ചിയുടെ ഒരേയൊരു ലക്‌ഷ്യം തൃശൂര്‍ നാട്ടില്‍ നാലുപെരറിയപെടുന്ന ഒരാളാകണം എന്നതാണ്. ഇതിനു വേണ്ടി ക്ലബ്‌ ഇലക്ഷനില്‍ മത്സരിക്കുന്നു, പദ്മശ്രി അവാര്‍ഡ്‌ കിട്ടാനായി ധാരാളം പണം ചിലവാക്കുന്നു. എന്നിട്ടും, പ്രാഞ്ചി പരാജയപെടുന്നു. പക്ഷെ, പ്രാഞ്ചി ജീവിതത്തില്‍ മറ്റുള്ള പല പകല് ‍മാന്യന്മാരെ പോലെ കള്ളനല്ല, ഒരു കൊച്ചു പുണ്യാളന്‍ തന്നെയാണെന്ന സത്യം പ്രാഞ്ചി പോലുമറിയുന്നില്ല. പേരെടുക്കാന്‍ വേണ്ടി പ്രഞ്ചിയെട്ടന്‍ നടത്തുന്ന വിക്രിയകള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍  ഒന്നായിരിക്കും അരി പ്രാഞ്ചി എന്ന പ്രാഞ്ചിയെട്ടന്‍. തൃശൂര്‍ ഭാഷ കഥയില്‍ ഉടനീളം ഏറ്റവും നന്നായി തന്നെ ഉപയോഗിച്ച ഒരു സിനിമ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല.

കാപിടോള്‍ തിയറ്റര്‍ നിര്‍മിച്ചു രഞ്ജിത്ത് തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച പ്രാഞ്ചിയെട്ടന്‍, മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക്‌ ചിരിക്കാനും ചിന്തിക്കാനും ഏറെയുള്ള  സിനിമ തന്നെയാണ്. മമ്മൂട്ടിയെ കൂടാതെ, ഇന്നസെന്റ്, ജഗതി, സിദ്ദിക്ക്, ഖുശബൂ, പ്രിയാമണി, ടിനി ടോം, മാസ്റ്റര്‍ ഗണപതി, രാമു, ബാലചന്ദ്രന്‍ ചുള്ളികാട്‌, ശ്രീരാമന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രാഞ്ചിയെട്ടന്‍ : നല്ല സിനിമ [3.5 / 5]

രചന, നിര്‍മ്മാണം, സംവിധാനം : രഞ്ജിത്ത്
വിതരണം : പ്ലേ ഹൗസ്
ചായാഗ്രഹണം : വേണു
ചിത്ര സംയോജനം : വിജയ്‌ ശങ്കര്‍
ഗാനങ്ങള്‍ : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍